Search This Blog
Thursday, December 30, 2010
അരങ്ങില്‍നിന്നും ആല്‍ഫയിലേക്ക്
ആര്‍ഷഭാരതത്തില്‍ കേരളമെന്ന കൊച്ചു സംസ്ഥാനം പിറവിയെടുത്തിട്ട് അരനൂറ്റാണ്ടിലേറെയായി. ഇക്കാലയളവിനുള്ളില്‍ തന്നെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ കേരളം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. കലാപരമായ നേട്ടങ്ങളും എടുത്ത് പറയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും കഴിവ് തെളിയിച്ചിട്ടും സമൂഹത്തില്‍നിന്നും എന്തിന് സ്വന്തം വീട്ടില്‍ നിന്ന് പോലും അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നവരും നമ്മുടെ കണ്‍വെട്ടത്തുണ്ട്. ഇത്തരമൊരു ഹതഭാഗ്യനാണ്‍് നായരമ്പലം സ്വദേശി കോട്ടക്കാട്ട് കെ കെ ഭാസ്കരന്. ഒരു പുരുഷായുസ് മുഴുവന്‍ നാടകപ്രവര്‍ത്തനത്തിന് വേണ്ടി ഉഴിഞ്ഞ്വെച്ച ഇദ്ദേഹം ഇന്ന് ഉറ്റവരും ഉടയവരുമില്ലാതെ അനാഥ മന്ദിരത്തിലാണ്. നാടക നടന് എന്നതിലുപരി പഴയൊരു വിപ്ളവ സഖാവ്കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ കമ്യുണിസത്തിണ്റ്റെ നാള് വഴികള്‍ കണ്ടറിഞ്ഞയാളാണ് ഭാസ്കരന്. കുഞ്ഞുംനാളിലെ കമ്യൂണിസം രക്തത്തിലലിഞ്ഞ് പോയെന്നാണിദ്ദേഹംപറയുന്നത്. താന്‍ വിശ്വസിച്ച പാര്‍ട്ടിക്ക് വേണ്ടി തികച്ചും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച് സ്വദേശത്തില്‍ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവായി. അതോടൊപ്പം പനമ്പിള്ളി ഗോവിന്ദ മേനോനെ പോലുള്ള മുതിര്‍ന്ന നേതാക്കളുമായി ആത്മബന്ധം സ്ഥാപിക്കാനും സാധിച്ചു. കരമടച്ച രശീതുപയോഗിച്ച് വോട്ട് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലയളവിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷ പാര്‍ട്ടിക്ക് വേണ്ടി നായരമ്പലം മൂന്നാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ചയാളാണ് താനെന്ന് ഭാസ്കരന് പറയുന്നു. കോണ്‍ഗ്രസുകാരനായ അച്ചുതന്‍മാഷായിരുന്നു പ്രസിഡണ്റ്റ്. തണ്റ്റെ വാര്‍ഡിലെ റോഡിന് വീതികൂട്ടുന്നതിന് ഒരാളുടെ പറമ്പിലെ വേലി പൊളിച്ച് മാറ്റേണ്ട സാഹചര്യം വന്നു. അന്നൊരല്‍പ്പം കശപിശയുണ്ടായി പ്രസിഡണ്റ്റടക്കമുള്ളവര്‍ ഭാസ്കരനെതിരെ തിരിഞ്ഞു. ആ സംഭവത്തില്‍ മനംനൊന്ത് പഞ്ചായത്തില്‍നിന്ന് രാജിവച്ചിറങ്ങിയെന്ന് ഭാസ്കരന് പറയുന്നു. അക്കാലത്തെ പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന കുറ്റമാരോപിച്ച് തന്നെയും പോലീസ് അറസറ്റ് ചെയ്തെന്ന് ഭാസ്കരന് പറയുന്നു. ഒരുതെറ്റും ചെയ്യാതിരുന്നിട്ടും ഇടപ്പള്ളി പോലീസ് സ്റ്റേഷനാക്രമണ കേസില്‍ നാല് കൊല്ലമാണ് വിയ്യൂരിലെ തടവറയില്‍ കഴിയേണ്ടിവന്നുവെന്നും പിന്നീട് കുറ്റക്കാരനല്ലെന്‍ങ്കണ്ട് വെറുതെ വിട്ടെന്നും ഇദ്ധേഹം പറയുന്നു. അതോടെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി. പിന്നീട് ജീവിക്കാനുള്ള നെട്ടോട്ടമായിരുന്നു. അങ്ങനെ മേസ്തിരിപ്പണി പഠിച്ചു. അന്നും നാടക കമ്പം വിട്ടിട്ടുണ്ടായിരുന്നില്ല. അല്ലറ ചില്ലറ ചെറിയ നാടകങ്ങളിലെല്ലാം അഭിനയിക്കുമായിരുന്നു. പണി പഠിക്കുന്ന സമയമായതിനാല്‍ കൂലി നന്നെ കുറവായിരുന്നു. അങ്ങനെ ജന്മനാട്ടില് നാടകവും ജീവിതവും സംയോജിച്ച് കൊണ്ട് പോകാനാവാതെ വന്നപ്പോള്‍ നാടുവിട്ടയാളാണ് ഭാസ്കരന്. നാടുമാറിയെത്തിയത് തൃശ്ശൂരും. ത്രിശ്ശൂര് ആ സമയത്ത് ധാരാളം പാലം പണികളുണ്ട്. മേസ്തിരി പണിക്ക് പറ്റിയ ഇടമായതുകൊണ്ട് അവിടെ താമസമാക്കി. ഈ സമയത്ത് ചെറിയ ട്രൂപ്പുകളില്‍ നാടകം കളിക്കുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ത്രീശ്ശൂറ്‍ വെള്ളാച്ചിറയിലെ ഭാവന തീയറ്റേഴ്സ് ഭാസ്ക്കരനെ അവരുടെ ട്രൂപ്പിലേക്ക് ക്ഷണിച്ചത്. അവിടെ ആദ്യം അഭിനയിച്ച നാടകത്തിലെ കഥാപാത്രത്തെ ഇന്നും ഭാസ്കരന് ഓര്‍ക്കുന്നു. അതൊരു തമിഴ് ഭിക്ഷക്കാരണ്റ്റെവേഷമായിരുന്നു. എളിയില്‍ കൈകുത്തി നടന്നിരുന്ന ആ ഭിക്ഷക്കാരണ്റ്റെ വേഷത്തിന് തനിക്ക് അവാര്‍ഡ് ലഭിച്ചതും ആ കഥാപാത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോഴും ഇന്നും ഭാസ്കരന് അറിയാതെ കോരിത്തരിക്കുന്നു. ൮൪ാം വയസിലും നാടകത്തോടുള്ള അഭിനിവേശം അല്പംപോലും കുറഞ്ഞിട്ടില്ല ഭാസ്കരന്. പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ കണ്ണില്‍ നിന്ന് കണ്ണ്നീര് പൊഴിയും. നാടകാഭിനയവും മേസ്തിരിപ്പണിയുമായി ത്രിശ്ശൂരില് തന്നെ കൂടി. ഇതിനിടെ വിവാഹവും കഴിച്ചു. ഭാര്യയുമായി സമാധാനത്തില്‍ കഴിയുന്നതിനിടെയാണ് രാത്രി കാനയില്‍വീണ് വലതുകാല്‍ ഒടിയുന്നത്. അപകടമുണ്ടായത് രാത്രിയായത് കൊണ്ട് നാട്ടുകാരാരും കണ്ടില്ല. ബോധം വീണപ്പോള്‍ കാല് വലിച്ച് വലിച്ച് തൊട്ടടുത്തുള്ള ക്ളിനിക്കിലെത്തി. അവര്‍ പ്രാഥമിക ചികിത്സ നല്കി ത്രിശൂറ് മെഡിക്കല്‍ ആശുപത്രിയിലേക്കയച്ചു. അവിടെ മാസങ്ങളോളം കഴിയേണ്ടി വന്നു. സാമ്പത്തീകമായി ആകെ തകര്‍ന്നു. പ്ളാസ്റ്റര്‍ വെട്ടുന്നതിന് മുമ്പെ അവിടെ നിന്ന് ഇറങ്ങി. പിന്നീട് ഞാറക്കല്‍ ആശുപത്രിയിലെത്തി അവിടെ വച്ച് പ്ളാസ്റ്റര്‍ വെട്ടി. വലത് കാല് പൂര്‍ണമായും ചലനമറ്റു. അങ്ങനെ കുറച്ച് നാള് മകണ്റ്റെ സംരക്ഷണയില്‍ കഴിയേണ്ടി വന്നു. എഴുനേറ്റ് നടക്കാനാവാത്ത അവസ്ഥ മകനതൊരു ബുദ്ധിമുട്ടായി എന്ന് തോന്നിയഘട്ടത്തില്‍ വീട്ടില്‍ നിന്നിറങ്ങി. ഭാര്യയും ഞാനും വീണ്ടും ത്രിശ്ശൂരിലേക്ക് താമസം മാറി. ഭാര്യ അത്യാവശ്യം വീട്ടു പണിക്ക് പോയി തുടങ്ങി. പ്രായാധിക്യം അവളെ തളര്‍ത്തിയിരുന്നെന്ന് ഭാസ്കരന് പറയുന്നു. അങ്ങനെ പാതി പട്ടിണിയില്‍ ഒരു വര്‍ഷത്തോളം ജീവിച്ചു. അമൃതാനന്ദമായ് ട്രസ്റ്റ് ഒരു വണ്ടി അനുവദിച്ചു. കൈകൊണ്ട് കറക്കി ഓടിക്കുന്ന മൂന്ന് ചക്രമുള്ള വണ്ടി. അത്യാവശ്യം പുറത്തിറങ്ങി തുടങ്ങി, ചെറിയ പണികള്‍ക്ക് പോയി തുടങ്ങി. അധികം താമസിയാതെ ഭാര്യ മരിച്ചു. അവസാനത്തെ അത്താണിയായിരുന്ന ഭാര്യ മരിച്ചതോടെ വാടക വീട്ടില്‍നിന്ന് ഇറങ്ങേണ്ടി വന്നു. ജീവിതം വഴിമുട്ടി തെരുവിലേക്കിറങ്ങി, വര്‍ഷങ്ങളോളം പട്ടികള്‍ക്കും പൂച്ചക്കുമൊപ്പം തെരുവില്‍ കഴിഞ്ഞു. ആരും തിരിഞ്ഞ് നോക്കിയത് പോലുമില്ല മക്കളും മക്കളുടെ മക്കളുമുണ്ട് എന്നിട്ടും ആരും ഒരു കൈ സഹായത്തിനുണ്ടായില്ല. ആരുടെയും മുന്നില്‍ കൈനീട്ടി ശീലമില്ല എന്നിട്ടും ആരെങ്കിലു മൊക്കെ ഭക്ഷണം വാങ്ങിത്തരും. ഭാസ്കരന് ഒരു കഥയാണ് ഓര്‍മവരുന്നത് കുട്ടിയായിരിക്കുമ്പോള്‍ അച്ഛണ്റ്റെ കൈപിടിച്ചാണ് നടക്കുന്നത് കുട്ടി വലുതായി അച്ഛന് പ്രായമായി കഴിയുമ്പോള്‍ കുട്ടികളുടെ കൈപിടിച്ച് മാതാപിതാക്കള്‍ കൈപിടിച്ച് നടക്കണം അതാണ് നാട്ടുനടപ്പ്. പക്ഷെ ഇന്ന് ഈ പരിഗണന ഭൂരിഭാഗം പേര്‍ക്കും ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ലഭിക്കാതെ വരുമ്പോള്‍ ഏത് മാതാപിതാക്കളും മാനസികമായി തളരും. ആഗ്രഹിക്കാനല്ലെ പറ്റു അറിഞ്ഞ് ചെയ്യേണ്ടകാര്യങ്ങള്‍ വേണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ലല്ലോ. കൊടുങ്ങല്ലൂരിലേക്ക് തണ്റ്റെ വാഹത്തില്‍ യാത്ര ചെയ്യവെ ഗട്ടറില്‍ വീണ് വണ്ടി മറഞ്ഞു. നല്ല മഴയത്ത് റോഡില്‍കിടക്കേണ്ടി വന്നു. ആ അപകടത്തില്‍ ഇടത്കാലൊടിഞ്ഞു. ആശുപത്റിയില്‍ പോകാന്‍ പണമില്ലാത്തതുകൊണ്ട് പോയില്ല രണ്ട് കാലും തളര്‍ന്ന് ചലനശേഷിയില്ലാതായി. ആരാരുമില്ലാതെ വഴിവക്കില്‍ കഴിയേണ്ടിവന്നു. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് അങ്ങനെയൊരിക്കല്‍ എടമുട്ടത്തെത്തി. അവിടെയുള്ള പീടികതിണ്ണയില്‍ കുറച്ചുനാള്‍ കഴിഞ്ഞു. അങ്ങനെയൊരിക്കല്‍ ആല്‍ഫ പെയിന്‍ അന്‍ഡ് പാലിയേറ്റീവ് കെയറിണ്റ്റെ ചെയര്മാന് നൂര്‍ദീന്‍ സാര്‍ കാറില്‍ ആ വഴി പോകവെ എന്നെ കാണുകയും വണ്ടി നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം കൂടെ ചെല്ലാന്‍ ക്ഷണിച്ചു. അങ്ങനെ ഞാന്‍ പ്രൊഫസര്‍ പി. വി അപ്പു മാസ്റ്റര്‍ സ്മാരക ആല്‍ഫ ഹോസ്പൈസിലെത്തി. ഇവിടെ ഒന്നിനും ഒരു കുറവില്ല സ്വന്തം വീട് പോലെ കഴിയുന്നു. ആകെ ഒരു വിഷമമുള്ളത് എന്നെ ഇവിടെ എത്തിച്ച നൂര്‍ദീന്‍ സാറിനെ നൂര്‍ദീന്‍ എന്ന് വിളിക്കണമെന്ന് ശഠിക്കുമ്പോഴാണ്. സാറിവിടെ ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ചെയ്ത സഹായങ്ങള്‍വച്ച് നോക്കുമ്പോള്‍ എനിക്ക് ചെയ്തത് ചെറിയൊരു സഹായം മാത്രം. ഇനിയുളള എണ്റ്റെ നാളുകള്‍ ഞാനിവിടെ ചിലവഴിക്കുമെന്ന് പറഞ്ഞപ്പോള്‍ ഭാസ്കരണ്റ്റെ കണ്ണു നിറഞ്ഞു. പ്രായം ൮൭ കഴിഞ്ഞെങ്കിലും ആരുടെ മുന്നിലും കൈനീട്ടില്ലെന്ന ആത്മവിശ്വാസമാണ് ഭാസ്കരനെ ഇവിടെ എത്തിച്ചത്. മതിലകം ബ്ളോക്ക് പഞ്ചായത്ത് അനാഥ വൃദ്ധര്‍ക്ക് വേണ്ടി തുടങ്ങിയതാണി സ്ഥാപനം. ഒറ്റക്ക് നടത്തുകയെന്നത് അപ്രാപ്യമായ സംഗതിയാണെന്ന് മനസിലാക്കി ആല്‍ഫയുമായി ബന്ധപ്പെട്ട് സംയുക്തമായി നടത്തുകയായിരുന്നു. വാര്‍ദ്ധക്യവും രോഗവും തളര്‍ത്തിയ അവശരായ അനാഥര്‍ക്ക് വേണ്ടിയാണ് ഇന്ന് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഭാസ്കരനടക്കം അഞ്ച് പേരാണിവിടെയുള്ളത്. ഇവരുടെയെല്ലാം കഥകള്‍ വ്യത്യസ്തമാണെങ്കിലും ഇവരാരും അനാഥരല്ല. ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടാത്ത അനാഥരല്ലാത്ത അനാഥര്‍. ഇവര്‍ക്കിന്ന് ഭയക്കാതെ കഴിയാം കാരണം ഇവരെ പരിപാലിക്കാന്‍ ആല്‍ഫയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുണ്ട്.
Wednesday, December 29, 2010
സിം കാര്‍ഡുകളുടെ ആള്‍മാറാട്ടം
കേരളത്തിലെ നൂറ് ശത മാനം ആളുകളും മൊബൈല്‍ ഫോണ്‍ വരിക്കാരാണ്. ഇത്തരത്തിലൊരു വിശേഷത്തിന് അധികമൊന്നും കാത്തിരിക്കേണ്ട വരില്ല. മൊബൈല്‍ ഫോണുകള്‍ കേരളീയരുടെ ജീവിതത്തിണ്റ്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. ൧൯൯൫ ജുലൈ ൩൧ന് വെസ്റ്റ് ബംഗാളില്‍ മോഡി ടെത്സ്ട്രാസ് മൊബൈല്‍ നെറ്റ് സര്‍വീസ് ആണ് ഇന്ത്യയില്‍ മൊബൈല്‍ യുഗത്തിന് തിരികൊളുത്തിയത്. ഇന്ത്യയിലെ മൊഡി ഗ്രൂപ്പിണ്റ്റേയും ആസ്ട്രേലിയന്‍ കമ്പനിയായ ടെല്‍ട്രാസിണ്റ്റെയും സംയുക്ത സംരംഭമായിരുന്ന മോഡി ടെല്‍ട്രാസിനെ പിന്നീട് ഭാരതി എയര്‍ട്ടെല്‍ സ്വന്തമാക്കി. കേരളത്തിലും സെല്ലുലാര്‍ സര്‍വീസെത്തി. സര്‍ക്കാര്‍ സംരഭമായ ബിഎസ്എന്‍എല്‍ സെല്ലുലാര്‍ സര്‍വീസ് തുടങ്ങിയതോടെ കേരളീയരും അതില്‍ ആകൃഷ്ടരായി. കണക്ഷനെടുക്കാന്‍ അപേക്ഷ നല്കിയ കേരളീയര്‍ മൊബൈലുമായി കാത്തിരിപ്പ് തുടങ്ങി. ഇന്‍കമിങ്ങ് കോളുകള്‍ക്ക് പോലും പണം നല്‍കേണ്ട കാലം, സാധാരണക്കാരുടെ കണ്ണില്‍ മൊബൈല്‍ എന്നാല്‍ വെറുമൊരു ആഡംബര വസ്തു. അങ്ങനെയിരിക്കെ വ്യവസായ ഭീമനായ റിലയന്‍സ് കമ്മൂണിക്കേഷന്‍സ് ൫൦൦ രൂപക്ക് മൊബൈല്‍ ഫോണും കണക്ഷനും ഇറക്കി അതൊടെ കേരളത്തില്‍ മൊബൈല്‍ഫോണില്ലാത്തവരുടെ എണ്ണം കിടപ്പാടമില്ലാത്തവരെക്കാള്‍ കുറഞ്ഞു. കേരളീയരുടെ ഈ മൊബൈല്‍ പ്രണയം ഒരുപറ്റം മൊബൈല്‍ കണക്ഷന് ധാതാക്കളെ ഇവിടെ എത്തിച്ചു. എയര്‍ട്ടെല്‍, ഐഡിയ, വൊഡഫോണ്‍, ബിഎസ്എന്‍എല്‍, എയര്‍സെല്‍, വീഡിയൊക്കോണ്‍, യുണിനോര്‍, റിലയന്‍സ് ജിഎസ്എം, റിലയന്‍സ് സിഡിഎംഎ, ടാറ്റ സിഡിഎംഎ, വിര്‍ജിന്‍ മൊബൈല്‍, എംറ്റിഎസ്, ടാറ്റഡോക്കോമോ ഇങ്ങനെ നീളുന്നു കേരളത്തിലെ മോബൈല്‍ ധാതാക്കള്‍. ഇവര്‍ ആകര്‍ഷകമായ ഓഫറുകളിലൂടെ കേരളീയരെ വട്ടം കറക്കുകയാണ്. ആദ്യമൊക്കെ മൊബൈല്‍ ഫോണിനെ ആഡംബരവസ്തുവായി മാത്രം കണ്ടിരുന്നവര്‍ക്ക് ഇന്നത് ഒഴിച്ച്കൂടാനാവത്ത എന്തോ ഒന്നാണ്. ഉപഭോക്താക്കളാവാന്‍ മാനദണ്ഡങ്ങളില്ലെന്ന അവസ്ഥ ഉണ്ടാക്കിയ വളര്‍ച്ച അത്ഭുതാവഹം. സിം കാര്‍ഡുകളുടെ വിതരണത്തിനായി ഓരോ മുക്കിലും മൂലയിലും ഷോപ്പുകള്‍. ആക്ടിവേഷനും റീചാര്‍ജിഗും ഏത് കുഗ്രാമത്തിലും നടക്കും. പെട്ടിക്കട മുതല്‍ ൫സ്റ്റാര്‍ സൌകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ വരെ സിം കച്ചവടം നടത്തുന്നു. ഒരാള്‍ക്ക് എത്ര കണക്ഷനുകള്‍ വേണമെങ്കിലും എടുക്കാം എന്നത് കേരളീയരെ ആവശ്യത്തിനും അനാവശ്യത്തിനും സിം കാര്‍ഡെടുക്കുന്നവരാക്കി മാറ്റി. പ്രീപെയ്ഡ് സിമുകളും പോസ്റ്റ് പെയ്ഡ് സിമുകളും ഉണ്ടെങ്കിലും. ഉപഭോക്താക്കള്‍ക്ക് പ്രിയം പ്രീ പെയ്ഡ് സിംമ്മുകളോടാണ്. സിം കാര്‍ഡുകള്‍ക്ക് പണം ആവശ്യമില്ലെന്നതും സൌജന്യ സംസാര സമയം ലഭിക്കുമെന്നതും കണക്ഷനെടുക്കുന്നതിനുള്ള നിബന്ധനകളിലെ കുറവും പ്രീപെയ്ഡ് സിംമ്മുകളെ ജനപ്രീയമാക്കി മാറ്റി. വഴിവാണിഭക്കാര്‍ വരെ പ്രീപെയ്ഡ് സിം കാര്‍ഡുകളുടെ വില്‍പ്പനക്കാരായി. ഒരു സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഫോട്ടോയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നല്‍കണമെന്നത് നിര്‍ബന്ധമാണ്. സാധാരണയായി ഇലക്ഷന് ഐഡണ്റ്റിറ്റി കാര്‍ഡിണ്റ്റെ കോപ്പി, പാസ്പ്പോര്‍ട്ടിണ്റ്റെ കോപ്പി, ഡ്രൈവിഗ് ലൈസന്‍സിണ്റ്റെ കോപ്പി ഇവയാണ് നല്‍കുന്നത്. എവിടെ നിന്നാണോ കണക്ഷനെടുക്കുന്നത് അവിടെയാണ് തിരിച്ചറിയല്‍ രേഖകള്‍ നല്‍കേണ്ടത്. വഴിവാണിഭക്കാരില്‍ നിന്നുമാണ് സിം കാര്‍ഡ് വാങ്ങുന്നതെങ്കില്‍ വഴിവക്കില്‍ വച്ച് ഐഡി കാര്‍ഡ് നല്‍കേണ്ടിവരും. ഒരു ഐഡി കാര്‍ഡിണ്റ്റെ കോപ്പി കിട്ടിയാല്‍ എത്ര കോപ്പിവേണമെങ്കിലും എടുക്കാമെന്ന കാര്യം എല്ലാവരും മറക്കുന്നു. ഫോട്ടോയുടെ കാര്യമാണെങ്കിലും സ്ഥിതി മറിച്ചല്ല. സിമ്മും സൌജന്യ സംസാര സമയവും വാങ്ങി ഫോണ്‍ കോളുകളില്‍ മുഴുകുന്നവര്‍ അറിയുന്നില്ല, അവരുടെ പേരില്‍ പല കമ്പനികളുടെ സിമ്മുകള്‍ ആക്ടിവേഷനാകുന്നത്. ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് ൧൦൦ കണക്കിന് കണക്ഷനെടുത്ത സംഭവങ്ങള്‍ ഈ അടുത്തുണ്ടായി. പക്ഷെ ഇതാരും അത്ര കാര്യമാക്കി എടുക്കുന്നില്ല. മാഫിയകള്‍ കൊള്ള ലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ദുരുപയോഗം ചെയ്യുകയാണ്. സിം കാര്‍ഡിണ്റ്റെ വിപണനക്കാരായ ചെറുകിട വ്യാപാരികള്‍ക്കും പ്രാദേശിക വിപണനക്കാര്‍ക്കും മൊബൈല്‍ സിംകാര്‍ഡ് ധാതാക്കള്‍ നല്കുന്ന വമ്പന്‍ ഓഫറുകളാണ് ഇതിനിവരെ പ്രേരിപ്പിക്കുന്നത്. ഓഫറുകള്‍ക്ക് വേണ്ടി ഒരു തിരിച്ചറിയല്‍ രേഖയില്‍ അനേകം ആക്ടിവേഷനുകള്‍ നടത്തുന്നു. സൌജന്യ സംസാര സമയം, വാച്ച്, എല്‍സിഡി ടിവി, ക്യാമറ, കമ്പ്യൂട്ടര്‍, ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍, ബൈക്ക്, കാറുകള്‍ ഇങ്ങനെ നീളുന്നു ഓഫറുകള്‍. ഈ ഓഫറുകളെല്ലാം മാസം തോറും മാറി മാറി വരുന്നു. മാസം തോറും ആക്ടിവേഷനുകളുടെ എണ്ണം കൂട്ടുന്നതിന് ഇവര്‍ സ്വീകരിക്കുന്ന എളുപ്പ മാര്‍ഗം മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖ നല്കി കണകഷനുകള്‍ ആക്ടിവേട് ചെയ്യുക എന്നതും. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്ന സിം കാര്‍ഡുകള്‍ ഉപയോഗ ശൂന്യമാകാതിരിക്കാന്‍ ഇവ മറ്റുള്ളവര്‍ക്ക് നല്കുന്നു. ഇത് വാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് വേറെ കണക്ഷനുകളെടുക്കുന്നു. അറിഞ്ഞും അറിയാതെയും മറ്റുള്ളവരുടെ ഉടമസ്തതയിലുള്ള സിംമ്മുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട് കേരളത്തില്‍. താന്‍ ഉപയോഗിക്കുന്ന സിംകാര്‍ഡ് മറ്റുള്ളവരുടെ പേരിലാണെന്നറിയുമ്പോള്‍ സന്തോഷിക്കുന്നവരാണ് ഏറെയും. കാരണം ഈ സിം കാര്‍ഡ് ഉപയോഗിച്ച് ആരെ വേണമെങ്കിലും വിളിക്കാം എന്ത് വേണമെങ്കിലും പറയാം. പശ്നങ്ങളുണ്ടായാലും കുഴപ്പമില്ല. കാരണം കേസ് വന്നാലും സിം കാര്‍ഡിണ്റ്റെ യഥാര്‍ഥ അവകാശിയുടെ പേരിലല്ലേ വരു. മറ്റുള്ളവരുടെ പേരിലുള്ള സിം കാര്‍ഡ് ഭീക്ഷണി കോളുകള്‍ക്കാണ് കൂടുതലായും ഉപയോഗിക്കുന്നത്. സ്ത്രീകളെ വിളിച്ച് അസഭ്യം പറയുന്ന വിരുതന്മാരും കുറവല്ല. അടുത്തകാലങ്ങളിലായി പല ക്രിമിനല്‍ കേസുകളിലും പ്രധാന തെളിവായി മാറിയത് മൊബൈല്‍ ഫോണുകളും അതില്‍ നിന്ന് വിളിച്ച കോളുകളുമാണ്. വ്യാജ തിരിച്ചറിയല്‍ രേഖകളാണ് സിം കാര്‍ഡ് എടുക്കുന്നതിന് ഉപയോഗിച്ചതെങ്കില്‍ കുറ്റവാളികള്‍ രക്ഷപെടാന്‍ സാധ്യത കൂടുതലാണ്. പക്ഷെ സ്വന്തം പേരിലുള്ള തിരിച്ചറിയല്‍ രേഖ കൊടുത്തിട്ട് മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയിലുള്ള കണക്ഷനുപയോഗിക്കേണ്ടി വരുന്നു. ഇത് ഒരു തെറ്റും ചെയ്യാത്തവരെ പോലും കുറ്റക്കാരായി കേസുകളിലകപ്പെടുത്തും. സാധാരണഗതിയില്‍ സിം കാര്‍ഡ് വ്യാപാരം നടത്തിയാല്‍ ലാഭമായി ലഭിക്കുന്നത് ഒരു ആക്ടിവേഷന് ൨൦-൩൦ രൂപയാണ്. ഓഫറുകള്‍ കൂടി ലഭിച്ചാല്‍ ലാഭം നാല് ഇരട്ടിയാകുമെന്നതാണ് ഇവരെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സിംകാര്‍ഡുകളുകളുടെ ദുരുപയോഗം തടയണം. അതിന് അധികാരികള്‍ തന്നെ മുന്നിട്ടിറങ്ങണം. ആള്‍മാറാട്ട സിം കാര്‍ഡുകള്‍ ഏതെങ്കിലുമൊരു തീവ്രവാദിയുടെ കയ്യിലകപ്പെട്ടാലുണ്ടാകുന്ന പ്രശ്നത്തെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. ഇല്ലെന്നതാണ് വാസ്തവം. ഇവര്‍ ഈ സിം കാര്‍ഡുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാല്‍. അല്ലെങ്കില്‍ ഏതെങ്കിലും കുറ്റ കൃത്യങ്ങള്‍ക്കുപയോഗിച്ചാല്‍. എന്താകും അവസ്ഥ. ഒരാള്‍ക്ക് എത്ര സിം കാര്‍ഡുകള്‍ വേണമെങ്കിലും ഉപയോഗിക്കാം എന്നത് ഗുരുതരമായ വീഴ്ച തന്നെ. ഇത്തരത്തില്‍ സിം കാര്‍ഡ് മാഫിയകള്‍ കേരളത്തിലാകമാനം പിടിമുറുക്കിയിട്ടും അധികാരികളാരും നടപടികള്‍ കൈക്കൊള്ളാന്‍ കൂട്ടാക്കാത്തത് എന്തുകൊണ്ടാണ്. സൈബര്‍ സെല്ലെന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം പോലീസിലുണ്ടായിട്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികളെടുത്തെ മതിയാകു. ഇതുവരെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം തേടണം. മൊബൈല്‍ സിം കാര്‍ഡ് ധാതാക്കള്‍ ഒരു നിയന്ത്രണവുമില്ലാതെ സിം കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തണം. ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന കണക്ഷനുകളുടെ എണ്ണത്തിന് പരിധി കല്പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് മാത്രം കണക്ഷനുകള്‍ നല്‍കണം. അധികാരികള്‍ ഇത്തരമൊരു സമീപനം കൈക്കൊണ്ടാല്‍ മാത്രമെ കൊള്ള ലാഭത്തിന് വേണ്ടി വിതരണക്കാര്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ കഴിയു. ഓരോ വ്യക്തിയും അവരവരുടെ പേരില്‍ എത്ര കണക്ഷനുകളുണ്ടെന്ന് കണ്ടെത്തണം. അതിന് ഓരോ മൊബൈല്‍ കമ്പനികളുടെയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം. നിങ്ങളുടെ പേരില്‍ മറ്റുള്ളവര്‍ കണക്ഷനെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ആ വിവരം പോലീസിലറിയിക്കുകയോ അല്ലെങ്കില്‍ അത് ഡിസ്കണക്ട് ചെയ്യിക്കുകയോ ചെയ്യണം. കാശ്മീരില്‍ ഈ പ്രശ്നത്തെ അതിജീവിച്ചത് പ്രീപെയ്ഡ് സിമുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ പ്രീപെയ്ഡ് സിമ്മുകള്‍ നിരോധിക്കുന്നത് തന്നെയാണ് നല്ലത്. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ മാത്രമാക്കണം. ഇത് മാത്രമാണ് ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യുന്ന പ്രശ്നത്തിനൊരു പരിഹാരം.
Tuesday, December 28, 2010
ആഗസ്റ്റ് 9
ത്യാഗനിര്‍ഭരമായ ഓരോ ഹൃദയ മിടിപ്പിലും ഭാരതമാതാ വിനും മഹാത്മാഗാന്ധിക്കും ജയ് വിളിച്ച് ഖദര്‍ വസ്ത്രവും സത്യഗ്രഹവും സഹനശക്തിയും ആയുധമാക്കി ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടിയ വീരനായകര്‍ക്ക് ആഗസ്റ്റ് 9 സ്മരണ പുളകങ്ങളുടെ നാളാണ്. ബ്രിട്ടീഷ്കോളനി വാഴ്ചയ്ക്കെതിരായി ഭാരതമാകെ അലയടിച്ച ക്വിറ്റ് ഇന്ത്യ സമരം അവര്‍ക്ക് വെറും ചരിത്രമല്ല. ൧൯൪൨ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് അടിച്ചമര്‍ത്തലിണ്റ്റെ ഭാഗമായി ദേശീയ പ്രസ്ഥാനത്തിണ്റ്റെ അണികളെയും നേതാക്കളെയും ശിക്ഷിച്ചും ശിക്ഷിക്കാതെയും ജയിലിലാക്കിയിരുന്നു. അക്കാലത്ത് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന വൈലോപ്പിള്ളി ബാലന് എന്ന ഡോ. ബാലകൃഷ്ണനും വിയ്യൂരിലെ തടവറയില്‍ കഴിയേണ്ടി വന്നു. ഇന്നും പഴയ ഓര്‍മ്മകള്‍ അദ്ദേഹത്തിണ്റ്റെ മനസ്സില്‍ ഭദ്രം. ശ്രീരാമ കൃഷ്ണ പരമ ഹംസരുടെ ഭക്തനായ ഇദ്ദേഹം ഗാന്ധിജിയുടെ ആശയങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്നു. പ്രായം ൯൦ നോടടുത്തെങ്കിലും അദ്ദേഹത്തിണ്റ്റെ മുഖത്ത് ആ പഴയ സമരവീര്യം മായാതെ നില്ക്കുന്നു. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരായി ൧൯൩൭ല്‍ പ്രജാമണ്ഡലത്തിണ്റ്റെയും ഖദര്‍ വസ്ത്രങ്ങളുടെയും പ്രചരണാര്‍ത്ഥം സി.കെ കര്‍ത്താ കേരളത്തിലാകമാനം പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചു. എറണാകുളത്ത് അദ്ദേഹം നടത്തിയ ഗംഭീര പ്രസംഗം വൈലോപ്പിള്ളി ബാലന് കേള്‍ക്കാനിടയായി. സി.കെ. കര്‍ത്തയുടെ പ്രസംഗത്തിലും ആശയങ്ങളിലും ആകൃഷ്ടനായ വൈലോപ്പിള്ളി ബാലന് പ്രജാമണ്ഡലത്തിണ്റ്റെ സജീവ പ്രവര്‍ത്തകനായി മാറുകയായിരുന്നു. പിന്നീട് എറണാകുളത്ത് നടന്ന പ്രജാമണ്ഡലത്തിണ്റ്റെ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു വൈലോപ്പിള്ളി ബാലന്. ആള് ഇന്ത്യ സ്പിന്നേഴ്സ്അസോസിയേഷണ്റ്റെ സെക്രട്ടറി ആയിരുന്ന സി.കെ കര്‍ത്ത നല്കിയ പ്രചോദനം വൈലോപ്പിള്ളി ബാലനെ സ്വാതന്ത്യ്ര സമര സേനാനി യാക്കി. ൧൯൩൯-൧൯൪൨ കാലഘട്ടത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ ബി.എസ്സി സുവോളജി വിദ്യാര്‍ത്ഥിയായിരുന്നു ഡോ. ബാലകൃഷ്ണന്. ഇടതുപക്ഷ പാര്‍ട്ടിയുടെ നേതാവായി ജ്യേഷ്ഠന് വൈലോപ്പിള്ളി രാമന്‍കുട്ടിയും മഹാരാജാസിലുണ്ടായിരുന്നു. പുലിമുഖത്ത് നിന്ന് മീശപറിക്കാന്‍ കെല്പുള്ളവന് എന്ന വിശേഷണം നന്നായി ഇണങ്ങുന്ന കെ.കരുണാകരന് നായരായിരുന്നു അന്ന് മഹാരാജാസിലെ പ്രിന്‍സിപ്പല്‍. വിദ്യാര്‍ത്ഥി സമരങ്ങള്‍ വെറും പേക്കൂത്ത് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിണ്റ്റെ ഭാഷ്യം. വിദ്യാര്‍ത്ഥികളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്, പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടുണ്ട് ഇദ്ദേഹം. ൧൯൪൨ ഓഗസ്റ്റ് ൮ന് ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒന്‍പതിലേക്ക് മാറ്റുകയായിരുന്നു. ഇക്കാലയളവില്‍ സമരം മൂര്‍ച്ഛിച്ചു സര്‍വ്വകാലശാലകളിലും കോളജുകളിലും സമരം കൊടുമ്പിരിക്കൊണ്ടു. ഏതാണ്ട് സെപ്റ്റംബര്‍ മാസമായപ്പോഴേയ്ക്കും കോളജുകള്‍ പലതും പൂട്ടി. വി. എ. സെയ്ദ് മുഹമ്മദ്, എം. കെ.ജോണ്‍, വൈലോപ്പിള്ളി ബാലന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രജാമണ്ഡലവും വൈലോപ്പിള്ളി രാമന്‍കുട്ടിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മഹാരാജാസില്‍ സമരങ്ങള്‍ നടത്തി. ഇതിണ്റ്റെ പേരില്‍ ഇവരെ ജയിലിലടക്കാന്‍ ഉത്തരവായി. വൈലോപ്പിള്ളി ബാലന് ഒഴികെ മൂന്നു പേരും പൊലീസ് പിടിയിലായി. മൂവ്വര്‍ സംഘം പിടിയിലായ അന്ന് രാത്രി പന്ത്രണ്ടു മണിയോടെ അന്നത്തെ എസ്.ഐ ശങ്കരന് കുട്ടിമേനോന് വൈലോപ്പിള്ളി ഭാസ്കരനെയും കൂട്ടി ബാലകൃഷ്ണണ്റ്റെ കലൂരിലുള്ള വീട്ടില്‍ എത്തി. അന്ന് ആ പ്രദേശത്തെ വീടുകളൊന്നും വൈദ്യുതീകരിച്ചിട്ടില്ലായിരുന്നു. ചൂട്ട് കത്തിച്ചുകൊണ്ടാണ് അവര്‍ വന്നത്. ജനാലകള്‍ക്കിടയിലൂടെ ചൂട്ടിണ്റ്റെ വെളിച്ചത്തില്‍ പോലീസുകാരുടെ മുഖം വ്യക്തമായി കാണാമായിരുന്നു. രാമന്‍കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തെന്നും സന്ധി സംഭാഷണത്തിന് ബാലന് വരണമെന്നും പൊലീസുകാര്‍ പറഞ്ഞു. വരില്ലെന്ന് പറഞ്ഞിട്ടും അന്നത്തെ പൊലീസുകാര്‍ തിരിച്ച് പോയി. പൊലീസുകാര്‍ പോയെങ്കിലും കിടന്നിട്ട് ഉറക്കം വരാതെ പിടിക്കപ്പെട്ടാലും കുഴപ്പമില്ലെന്ന് മനസ്സിലുറച്ച് ബാലന് അമ്മയുടെ കാല് തൊട്ട് വന്ദിച്ച് വീട്ടില്‍ നിന്നിറങ്ങി. ഊടുവഴികളിലൂടെ ഏകദേശം നാലുമണിയോടുകൂടി കോളജിണ്റ്റെ പടിക്കലെത്തി. അന്ന് പോലീസുകാര്‍ക്ക് കോളേജിനകത്ത് പ്രവേശനമില്ലായിരുന്നു. വൈലോപ്പിള്ളി ബാലന് ൧൫ പ്രജാമണ്ഡല്‍ പ്രവര്‍ത്തകരെ കൂട്ടി ഭാരതമാതാവിനും ഗാന്ധിജിക്കും ജയ് വിളിച്ച് പ്രകടനം നടത്തി. ക്ളാസ് അവസാനിച്ചപ്പോള്‍ കോളജിണ്റ്റെ കിഴക്കേ കവാടത്തിലൂടെ പുറത്ത് കടക്കാന്‍ ശ്രമിക്കവെ എസ്.ഐ ശങ്കരന്‍കുട്ടി, ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തു. അന്നത്തെ പൊലീസ് കമ്മീഷണര്‍ റോഷന് സാഹബായിരുന്നെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അറസ്റ്റ് ചെയ്തതിനു ശേഷം പൊലീസ് വണ്ടിയില്‍ നഗരപ്രദക്ഷിണം നടത്തി അഞ്ച് മണിയോട് കൂടി ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനില്‍ കയറ്റി തൃശ്ശൂരിലേയ്ക്കും കൊണ്ടു പോയി. അവിടെയെത്തിയപ്പോള്‍ സമയം ൧൦ മണി കഴിഞ്ഞിരുന്നു. അന്ന് വിയ്യൂര്‍ക്ക് പോവുക അസാധ്യമായതിനാല്‍ തൃശ്ശൂറ് ബസ് സ്റ്റാണ്റ്റിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ തങ്ങി. അന്ന് പൊലീസുകാര്‍ കൊടുത്ത പായയുടെയും തലയിണയുടെയും നാറ്റം ഇന്നും വൈലോപ്പിള്ളി ബാലണ്റ്റെ മനസ്സിലുണ്ട്. ആ തലയിണ പിഴിഞ്ഞാല്‍ ഒരു ലിറ്റര്‍ എണ്ണയെങ്കിലും കിട്ടുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. രാവിലെ വിയ്യൂരിലേക്ക് കൊണ്ട് പോയി. ശിക്ഷിക്കപ്പെടാത്ത തടവുകാരനായതു കൊണ്ട് ജയിലിന് പുറത്ത് പ്രത്രേകം സജ്ജമാക്കിയ സെല്ലിലാണ് ബാലകൃഷ്ണനെ പാര്‍പ്പിച്ചത്. സഹതടവുകാരായി ചേട്ടന് രാമന്‍കുട്ടിയും സെയ്ദ് മുഹമ്മദും എം.കെ ജോണുമടക്കം ൧൦ പേരാണ് ഉണ്ടായിരുന്നത്. നേരെ എതിര്‍വശത്തെ സെല്ലില്‍ പനമ്പിള്ളി ഗോവിന്ദമേനോനും ചൊവ്വര പരമേശ്വരനും, പൂതൂറ്‍ അച്യുതമേനോനും, നീലകണ്ഠ അയ്യരും, സി. അച്യുതമേനോനും ജോര്‍ജ്ജ് ചടയംമുറിയും കൃഷ്ണന് എഴുത്തച്ചനുമടക്കം ൧൦ പേരാണ് ശിക്ഷിക്കപ്പെടാത്ത തടവുകാരായി ഉണ്ടായിരുന്നത്. വൈകിട്ട് ആറിന് സെല്ല് പൂട്ടിയാല്‍ രാവിലെ ആറിനേ സെല്ല് തുറക്കുകയുള്ളൂ. സെല്ലിന് പുറത്തുള്ള സമയങ്ങളില്‍ എല്ലാവരും ഒത്തു ചേര്‍ന്ന് രഹസ്യമായി ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതും അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. വൈകിട്ട് ആറ് മണിക്ക് മുമ്പ് അത്താഴം കഴിച്ച് സെല്ലില്‍ കയറിയാല്‍ ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ കുടം തന്നെ ശരണം. ജയിലില്‍ വച്ചുണ്ടായ ഒരു രസകരമായ സംഭവം അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു. സഹ തടവുകാരനായ ശിവശങ്കരമേനോന്‍ ജയിലിലാണെങ്കിലും ഒരല്പം മുഖം മിനുക്കി നടക്കുന്ന പ്രകൃതമാണ്. ഒരു ദിവസം രാത്രി മുഖകാന്തിക്കായി രക്തചന്ദനം മുഖത്ത് ഇടുന്നതിന് സെല്ല് പൂട്ടുന്നതിന് മുന്നേ പുറത്തുള്ള കല്ലില്‍ രക്തചന്ദനമരച്ച് നല്ല കുഴമ്പ് പരുവത്തിലാക്കി. സെല്ല് പൂട്ടിയ ഉടനെ രക്തചന്ദനം മുഖത്ത് തേച്ചു. അദ്ദേഹം ഉറക്കെ കരയാന്‍ തുടങ്ങി. അദ്ദേഹമറിഞ്ഞിരുന്നില്ല മുളകരച്ച കല്ലിലാണ് താന്‍ രക്തചന്ദനം അരച്ചതെന്ന്. മുളകിണ്റ്റെ പുകച്ചില്‍ സഹിക്കാന്‍ വയ്യാതെ മുഖം കഴുകാന്‍ ഒരല്പം വെള്ളത്തിന് വേണ്ടി പരക്കം പാഞ്ഞതും ഒരു ചെറിയ ചിരിയോടെ അദ്ദേഹം ഓര്‍ക്കുന്നു. ഇതേ സമയത്ത് കെ.കരുണാകരന് എട്ടു മാസത്തെ ശിക്ഷ അനുഭവിച്ച് വിയ്യൂരിലുണ്ടായിരുന്നു. അക്കാലത്ത് ജയിലില്‍ റേഷനായി കാപ്പിയില്ലായിരുന്നു. കാപ്പി വേണമെന്നാവശ്യപ്പെട്ട് വൈലോപ്പിള്ളി ബാലനടക്കമുള്ള ശിക്ഷിക്കാത്ത തടവുകാര്‍ ചേര്‍ന്ന് സമരം നടത്തി. മജിസ്ട്രേറ്റ് ശിക്ഷിക്കാത്ത തടവുകാര്‍ക്ക് മാത്രം കാപ്പി നല്‍കാമെന്ന് സമ്മതിച്ച് സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാരുടെ ആവശ്യം മറ്റൊന്നായിരുന്നു. ജയിലില്‍ കഴിയുന്ന എല്ലാവര്ക്കും കാപ്പി, അതായിരുന്നു അവരുടെ ലക്ഷ്യം. അവസാനം ശിക്ഷിക്കപ്പെടാത്ത തടവുകാര്‍ക്ക് നല്കുന്ന കാപ്പി ജയിലിനകത്തുള്ള തടവുകാര്‍ക്ക് കൂടി വീതിച്ച് നല്‍കാമെന്ന ധാരണയില്‍ സമരം അവസാനിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തെ ശിക്ഷയുടെ കാലാവധി കഴിഞ്ഞ് മഹാരാജാസിലെ നേതാക്കള്‍ പുറത്തിറങ്ങിയെങ്കിലും തിരിച്ച് കോളജില്‍ കയറ്റാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. വൈലോപ്പിള്ളി ബാലനൊഴികെ മൂന്നു പേരും തുടര്‍ പഠനത്തിന് മധുരയിലേക്ക് പോയി. അന്ന് മരുമക്കത്തായ സമ്പ്രദായമായിരുന്നു. വൈലോപ്പിള്ളി ബാലകൃഷ്ണണ്റ്റെ അമ്മാവന് ഇടങ്കോലിട്ട് പഠനം ഉപേക്ഷിപ്പിക്കും എന്ന നിലയിലായി. പഠിക്കാനല്ലല്ലോ പോകുന്നത്. സമരത്തിനല്ലേ അതിന് മധുരവരെ പോകണമോ എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ ചോദ്യം. ആ സമയത്ത് വീട്ടില്‍ കൃഷിയായിരുന്നു. അങ്ങനെ കുറച്ചുനാള്‍ വൈലോപ്പിള്ളി ബാലന് കര്‍ഷകനാകേണ്ടി വന്നു. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പല്‍ കെ. കരുണാകരമേനോണ്റ്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് മനസിലാക്കിയ സര്‍ക്കാര്‍ അദ്ദേഹത്തോട് സ്ഥാനം രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് പകരം ശങ്കരന് നമ്പ്യാര്‍ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹവും വൈലോപ്പിള്ളി ബാലനെ തിരിച്ചെടുക്കാന്‍ തയ്യാറായില്ല. അതിനിടെ വീണ്ടും ബാലകൃഷ്ണനടക്കമുള്ളവരെ ജയിലിലടക്കാന്‍ ഉത്തരവിറക്കി. പക്ഷേ എന്തു കൊണ്ടോ അറസ്റ്റ് ഉണ്ടായില്ല. രണ്ട് വര്‍ഷത്തിനു ശേഷം കാര്യങ്ങള്‍ ഏതാണ്ട് ശാന്തമായി സ്വാതന്ത്യ്രം ലഭിക്കുമെന്ന അവസ്ഥ വന്നതോടെ വീണ്ടും മഹാരാജാസില്‍ ചേര്‍ന്നു. പഠിക്കുന്ന സമയത്ത് വൈക്കം മുഹമ്മദ് ബഷീറിണ്റ്റെ എഴുത്തുസങ്കേതത്തിലെ (ഇന്നത്തെ പ്രസ്ക്ളബ് റോഡില്‍) നിത്യസന്ദര്‍ശകനും അദ്ദേഹത്തിണ്റ്റെ അടുത്ത സുഹൃത്തുമായിരുന്നു വൈലോപ്പള്ളി ബാലന്. ബി.എസ്സി പഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ പഠനത്തിനായി അലഹാബാദ് യൂണിവേഴ്സിറ്റിയിലേക്ക് പോയി. അവിടെ ആനന്ദ് ഭവന് സമീപമാണ് താമസിച്ചിരുന്നത്. വൈലോപ്പിള്ളി ബാലനും സുഹൃത്തും ആനന്ദഭവനില്‍ പണ്ഡിറ്റ്ജി തങ്ങുന്നതറിഞ്ഞ് പരിചയപ്പെടാന്‍ ചെന്നു. മുന്‍കാല പരിചയമുണ്ടെന്ന് തോന്നും വിധം ഇടിച്ചു കയറി ഹിന്ദിയില്‍ ഞങ്ങളും സ്വാതന്ത്യ്ര സമര സേനാനികളാണെന്നും കേരളത്തില്‍ നിന്ന് വന്നവരാണെന്നും പണ്ഡിറ്റ്ജിയോട് പറഞ്ഞതും അത് കേട്ടപാതി കേള്‍ക്കാത്തപാതി പണ്ഡിറ്റ്ജി കെട്ടിപ്പിടിച്ചതും ഇന്നും അദ്ദേഹം ഓര്‍ക്കുന്നു. തുടര്‍ന്ന് പണ്ഡിറ്റ്ജിയോട് ദീനബന്ധു പത്രത്തെക്കുറിച്ച് സംസാരിച്ചു. ദീനബന്ധുവിന് രണ്ടുവരി ആശംസകള്‍ എഴുതി നല്‍കണമെന്നും പറഞ്ഞു. ഉടനെ തന്നെ അദ്ദേഹം അകത്ത് പോയി ക ംശവെ ഉലലിമയമിറവൌ മഹഹ ്രരലൈ എന്ന ഒരു കുറിപ്പ് നല്കി. കുറിപ്പ് കേരളത്തിലേക്കയച്ചെങ്കിലും അത് ഇവിടെ എത്തിയില്ലെന്നാണ് അറിവ്. അന്ന് ശിവരാമന് നായരായിരുന്നു പത്രാധിപര്‍. ൧൯൩൭ മുതല്‍ ഖദര്‍ ജുബ്ബയും മുണ്ടും ധരിക്കുന്ന ഇദ്ദേഹം പാരീസിലുള്ള മൂന്നു വര്‍ഷക്കാലം മാത്രമാണ് പാണ്റ്റ്സ് ധരിച്ചിട്ടുള്ളത്. എം.എസ്സി അവസാന വര്‍ഷമായപ്പോള്‍ യുനെസ്കൊയുടെ ഒരു പരസ്യം വന്നു. പാരീസില്‍ സ്പെഷ്യല്‍ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചതായി കാണിച്ചിട്ടുള്ള പരസ്യത്തിന് മറുപടി അയച്ചു. സെലക്റ്റ് ചെയ്യുകയും ചെയ്തു. പാരീസിലെത്തിയ സമയത്ത് മുണ്ടും ജുബ്ബയും ധരിച്ച് പാരീസിലെ തെരുവുകളിലൂടെ നടന്നപ്പോള്‍ സായിപ്പന്മാര് വന്ന് മുണ്ട് പൊക്കി നോക്കുകയും പിടിച്ചു നോക്കുകയും ചെയ്തതോടെ പാണ്റ്റ് ധരിക്കാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്ന മൂന്ന് വര്‍ഷവും പാണ്റ്റ് തന്നെയാണ് ധരിച്ചത്. വൈലോപ്പള്ളി ബാലന് അടിയന്തിരാവസ്ഥകാലത്ത് ഡല്‍ഹിയില്‍ പോകേണ്ടിവന്നു. അന്നവിടെ കേരളാഹൌസില്‍ കരുണാകരന് ഉണ്ടന്നറിഞ്ഞ് അദ്ദേഹത്തെ കാണുന്നതിനായി അവിടെയെത്തി. വിയ്യൂരില്‍ തടവില്‍ കഴിഞ്ഞിരുന്ന വൈലോപ്പള്ളി ബാലന് തന്നെ കാണാന്‍ വന്നതറിഞ്ഞ് കെ. കരുണാകരന് മുറിയില്‍ നിന്നും പുറത്തേക്ക് വന്നു. ബാലനെ വാരിപ്പുണര്ന്നുകൊണ്ട് കുശലാന്വേഷണങ്ങള്‍ ചോദിക്കുകയും കേരളത്തിലെത്തുമ്പോള്‍ എന്നെ വന്ന് കാണണമെന്നും പറഞ്ഞത് ഇന്നും അദ്ദേഹത്തിണ്റ്റെ മനസ്സിലുണ്ട്. പിന്നീട് ജോലിയില്‍ കയറിയതോടുകൂടി അതിണ്റ്റെ തിരക്കായി. അദ്ദേഹത്തെ കാണാനും സാധിച്ചില്ല. പാരീസിലെ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹത്തിന് ജോലി തേടി അലയേണ്ടി വന്നു. ഏതാണ്ട് ഒരു വര്‍ഷക്കാലം ജോലിയില്ലാതെ അലഞ്ഞു. ആയിടക്ക് പണ്ഡിറ്റ്ജി എറണാകുളത്തെത്തി. ഇതറിഞ്ഞ് അദ്ദേഹത്തെ ഒന്നു കാണുന്നതിനും തണ്റ്റെ ജോലിയില്ലാത്ത അവസ്ഥ മനസ്സിലാക്കി കൊടുക്കുന്നതിനും ഡല്‍ഹി വരെ പോകാന്‍ പണമില്ലെന്നും കാണിച്ചു കൊണ്ട് ഹിന്ദിയില്‍ ബാലന് ഒരു കത്തെഴുതി. അന്ന് ആനന്ദഭവനില്‍ വച്ച് പരിചയപ്പെട്ട ആളാണെന്നും തനിക്ക് ഡല്‍ഹിക്ക് ഒരു ലിഫ്റ്റ് തരണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തായിരുന്നു അത്. പണ്ഡിറ്റ്ജി ബാലനോട് നേരിട്ട് വരാന്‍ ഒരാള്‍ മുഖേന പറഞ്ഞയച്ചു. പക്ഷേ ബാലന് ഇതറിഞ്ഞ് എത്തിയപ്പോഴേക്കുംപണ്ഡിറ്റ്ജി കൊല്ലത്തേക്ക് പോയിരുന്നു. രാമേശ്വരത്തെ മണ്ഡപത്ത് റിസര്‍വ്വ് അസിസ്റ്റണ്റ്റായി ജോലിക്ക് കയറി. മൂന്ന് വര്‍ഷങ്ങളില്‍ ലഭിച്ച ജോലിയായിരുന്നു അത്. ഐലയുടെ സ്പെഷ്യലിസ്റ്റ,് ഫിഷറീസ് ട്രെയിനിംങ്ങ് പ്രോഗ്രാമുകളില്‍ ഇന്‍സ്ട്രക്ടറായും ജോലിനോക്കി അതിന് ശേഷം കൃഷി വിജ്ഞാന കേന്ദ്രത്തിണ്റ്റെ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ൧൯൮൧ ല്‍ റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ സര്‍വ്വീസ് പെന്‍ഷനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്വാതന്ത്യ്ര സമരസേനാനികള്‍ക്കായുള്ള പെന്‍ഷനും ലഭിക്കുന്നു. കലൂറ്‍ ആസാദ് റോഡില്‍ ചെറുവള്ളി ലെയിനില്‍ ഭാര്യ സതിയോടൊപ്പം താമസിക്കുന്ന ഡോ.ബാലകൃഷ്ണന് നാല് മക്കളാണ്. ശ്രീദേവി, ഗീത, ശിവറാം, അഡ്വ. കൃഷ്ണ.
ഗര്‍ഭപാത്രം വാടകയ്ക്ക് നിയമവും ധര്‍മ്മവും
ജനസംഖ്യാനിരക്ക് ക്രമാതീത മായി വര്‍ദ്ധിച്ചപ്പോള്‍ നാമൊന്ന് നമുക്കൊന്ന് എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചവരാണ് ഭാരതസര്‍ക്കാര്‍. അത് പ്രാവര്‍ത്തികമാക്കാനുതകുന്ന പദ്ധതികളും ആസൂത്രണം ചെയ്തു. ഭാരതസര്‍ക്കാരിണ്റ്റെ ഈ തീരുമാനം ലോകം മാതൃകയാക്കി. ഇതേ സര്‍ക്കാര്‍ തന്നെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാകാന്‍ അവകാശമുണ്ട് എന്ന വാദവുമായി മുന്നോട്ട് വന്നിരിക്കുന്നു. ശാസ്ത്രലോകം വളര്‍ന്ന് പന്തലിച്ചതോടെ പ്രജനന സാങ്കേതികവിദ്യയും പടുകൂറ്റന്‍ വൃക്ഷമായി മാറി. പ്രജനന സാങ്കേതിക വിദ്യയില്‍ അതിനൂതന മാര്‍ഗ്ഗങ്ങളു പയോഗിച്ച് കുട്ടികളില്ലാത്ത ദമ്പതിമാരില്‍ ൮൫% പേരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് ഭാരതസര്‍ക്കാര്‍. പ്രജനന സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനും വേണ്ടി അസിസ്റ്റ്ഡ് റീ പ്രൊഡക്ടീവ് റഗുലേറ്ററി ബില്‍-൨൦൧൦ പാസാക്കുകയാണ് ഭാരതസര്‍ക്കാര്‍. കഴിഞ്ഞ ഇരുപതു വര്‍ഷമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അസിസ്റ്റട് റീ പ്രൊഡക്ടീവ് ടെക്നോളജി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ഇവരെ നിയന്ത്രിക്കാനുതകുന്ന നിയമങ്ങള്‍ ഭാരതത്തിലില്ല. അവസരം മുതലാക്കി കൂണുകള്‍ പൊട്ടിമുളക്കുന്ന പോലെ ആശുപത്രികള്‍ ഉയര്‍ന്ന് പൊങ്ങുന്നത്. ഇത്തരത്തിലുള്ള ആശുപത്രികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യവും ബില്ലിന് പിന്നിലുണ്ട്. ബില്‍ പാസാക്കാന്‍ പോകുന്നതോടെ വിമര്‍ശനങ്ങളുമായി കത്തോലിക്കാസഭയും രംഗത്തെത്തിക്കഴിഞ്ഞു. ഭൂലോകത്തെ തച്ചുടക്കാന്‍ പോന്ന ആയുധങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്തു കൊണ്ട് നാം ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ല അതുപോലെതന്നെയാണ് മാനവരുടെ ജനനത്തെ വൈകൃതമാക്കുന്ന പ്രജനന സാങ്കേതികവിദ്യയും. ഈ നിയമം പാസ്സാക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണം എന്നാണ് കത്തോലിക്കാസഭയുടെ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ടിണ്റ്റെ വാദം. ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ആര്‍ക്കും ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാനാവില്ല. പ്രജനന സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനും അത് സുരക്ഷിതവും ധാര്‍മികവുമാക്കാനാണ് നിയമം കൊണ്ടുവരുന്നത് ഇതാണ് സര്‍ക്കാരിണ്റ്റെ വാദം. സന്താനോല്പാദനം എങ്ങനെയും തടയണമെന്ന് വാദിക്കുന്ന സര്‍ക്കാര്‍ തന്നെ ൧൫% ദമ്പതിമാര്‍ക്ക് കുട്ടികളില്ലെന്നും അവര്‍ക്കും കുട്ടികളുണ്ടാകാന്‍ അവകാശമുണ്ടെന്നും വാദിക്കുന്നു. ഇത് സര്‍ക്കാരിണ്റ്റെ ഇരട്ടത്താപ്പ് നയമാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടിയുണ്ടാക്കാന്‍ ആരാണ് അവകാശം കൊടുത്തത് എന്നാണ് ഫാദര്‍ പോള്‍ തേലക്കാട്ട് ചോദിക്കുന്നത്. കുട്ടികളില്ലാത്തവര്‍ അനാഥാലയങ്ങളില്‍ നിന്നും ദത്തെടുക്കട്ടെ. ദൈവത്തിണ്റ്റെ സൃഷ്ടിയായ മനുഷ്യരെ വൈകൃതമായ രീതിയില്‍ സൃഷ് ടിക്കുന്നത് അധാര്‍മ്മിക പ്രവര്‍ത്തിയാണ്. ഇവിടെ രക്തബന്ധത്തിനും മാതൃത്വത്തിനും യാതൊരു വിലയുമില്ലാത്ത അവസ്ഥ. ഒരു കുട്ടിക്ക് രണ്ടിലധികം മാതാപിതാക്കള്‍. വാടക ഗര്‍ഭപാത്രം, ബീജമാതാവ്, അണ്ഡമാതാവ്, വളര്‍ത്ത് മാതാവ്, വളര്‍ത്ത്പിതാവ് ഇങ്ങനെ നീളുന്നു കുട്ടിയുടെ ബന്ധങ്ങള്‍. മനുഷ്യന് ജനനമെടുക്കുന്ന പ്രതിഭാസത്തില്‍ ബീജദാതാവും അണ്ഡദാതാവുമല്ലെ പിതാവും മാതാവും. ഇതിനല്ലേ രക്തബന്ധമെന്ന് പറയുന്നത്. മനുഷ്യണ്റ്റെ പ്രജനന വ്യവസ്ഥയെ വൈകൃതമാക്കുന്നതിന് മുമ്പ് ഈ ബില്ലിണ്റ്റെ ഗൌരവതരമായ പ്രത്യാഘാതത്തെക്കുറിച്ച് ജനപ്രതിനിധികളും പൌരസമൂഹവും ചിന്തിക്കണമെന്നും അപകടകരവും അധാര്‍മ്മികവുമായ നിയമനിര്‍മ്മാണങ്ങള്‍ക്ക് നാം സന്നദ്ധരാകരുത് എന്ന് സഭാവക്താക്കള്‍ അഭ്യര്‍ത്ഥിക്കുന്നു. കുടുംബ തകര്‍ച്ചയുടെയും അരാജകത്വത്തിണ്റ്റെയും പാശ്ചാത്യ മാതൃകകള്‍ വിവേകശൂന്യമായി ഭാരതം സ്വീകരിക്കരുത്. നമ്മുടെ കുടുംബവ്യവസ്ഥിതി സുരക്ഷിതമാക്കാന്‍ നമുക്കൊരുമിച്ചു ശ്രമിക്കാം എന്നാണ് അദ്ദേഹത്തിണ്റ്റെ അഭിപ്രായം. കത്തോലിക്കാ സഭ പ്രജനന സാങ്കേതികവിദ്യയെ എതിര്‍ത്തുകൊണ്ട് ഉന്നയിക്കുന്ന വാദമുഖങ്ങള്‍൧) ഈ ബില്‍ അണ്ഡബീജങ്ങളുടേയും അവയുടെ ദാതാക്കളുടേയും വാടക ഗര്‍ഭപാത്രക്കാരുടേയും വിവരങ്ങളുടെ ബാങ്കുകളും പ്രജനന സാങ്കേതിക വിദ്യയുടെ ക്ളിനിക്കുകളും നിയമാനുസൃതമാക്കുന്നു. ഇത് നമ്മുടെ കുടുംബവ്യവസ്ഥിതിയുടേയും സാമൂഹിക കെട്ടുറപ്പിനെയും അപകടപ്പെടുത്തുന്ന നടപടികളാകും. ദൈവത്തിണ്റ്റെ സൃഷ്ടിയില്‍ അധാര്‍മ്മികവും അപകടകരവുമായ ഇടപെടലായി ഇതു മാറും. ൨)ലൈംഗികതയിലെ പ്രേമം, പ്രജനനം എന്നീ രണ്ടു മാനങ്ങള്‍ പൂര്‍ണമായി വേര്‍തിരിച്ച് ലൈംഗികവേഴ്ചയെ ഉത്തരവാദിത്വരഹിതവും പ്രജനന ബന്ധമില്ലാത്തതുമാക്കുന്ന വൈകൃതസംസ്കാരത്തിന് ഇത് വാതില്‍ തുറക്കും. ൩)വാടക ഗര്‍ഭപാത്രം, ബീജപിതാവ്, അണ്ഡമാതാവ്, വളര്‍ത്തുപിതാവ്, വളര്ത്തുമാതാവ് എന്നിങ്ങനെ ശിശുവിണ്റ്റെ രക്തബന്ധം വികൃതമാകുന്നു. മാതാവ്,പിതാവ്,ഭാര്യ,ഭര്‍ത്താവ്,വിവാഹം എന്നിവയുടെ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും മാറുന്നു. ഒമ്പതു മാസം ഗര്‍ഭം ധരിച്ചു പ്രസവിച്ച സ്ത്രീയോട് കുട്ടിക്ക് ബന്ധം പാടില്ല. അതില്‍ രക്തബന്ധമില്ല എന്ന് നൈയാമികമായി കല്പിക്കാന് കഴിയുമോ ? ഫാ. പോള്‍ തേലക്കാട്ടിണ്റ്റെയും കത്തോലിക്കാസഭയുടെയും എതിര്‍പ്പുകള്‍ ഇങ്ങനെ നീളുന്നു. പ്രജനന സാങ്കേതികവിദ്യയെ രൂക്ഷമായി വിമര്‍ശിച്ച കത്തോലിക്കാസഭയ്ക്കെതിരെ ഉരുളയ്ക്കുപ്പേരി കണക്കിന് മറുപടി നല്‍കുകയാണ് പ്രജനന സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം നേടിയ ഡോ.കെ. ജി. മാധവന്‍പിള്ള (സമദ് ഹോസ്പിറ്റല്‍) കത്തോലിക്ക സഭയുടെ വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പുമില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം കിട്ടുന്നതിന് മുന്നേ ഇവര്‍ കുടുംബാസൂത്രണത്തിനെതിരാണ്. ലോകത്താകമാനം ഇവര്‍ പ്രജനന സാങ്കേതികവിദ്യയെ എതിര്‍ത്തു. കത്തോലിക്ക സഭയ്ക്ക് പ്രാതിനിധ്യമുള്ള ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ ഈ നിയമം പൂര്‍ണമായും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. പ്രജനന സാങ്കേതികവിദ്യയ്ക്ക് പ്രത്യേക മായി നിയമം പോലും ആവശ്യമില്ല. കാരണം ഇതൊരു രോഗചികിത്സ മാത്രമാണ്. മനുഷ്യണ്റ്റെ അവയവങ്ങളും രക്തവുമെല്ലാം മാറ്റിവയ്ക്കുന്നത് പുതിയ സംഭവമല്ലല്ലൊ? ഇത്തരമൊരു കാര്യം തന്നെയാണ് ഈ ചികിത്സാരീതിയിലുമുള്ളത് ഇതൊരു വിപ്ളവമാക്കേണ്ട കാര്യമൊന്നുമില്ല. ലോകത്തിലെ ൧൫% ദമ്പതിമാര്‍ക്ക് കുട്ടികളില്ലാത്തത് ജനിതക തകരാറു പോലുള്ള പലതരം രോഗങ്ങള്‍ മൂലമാണ,് ആ രോഗത്തിന് ചികിത്സ നല്‍കണം. ദൈവപുത്രന് ജന്മം നല്കിയ പരിശുദ്ധമാതാവിനെ ആദരിക്കുന്നവരാണ് ഈ സാങ്കേതികവിദ്യയെ എതിര്‍ക്കുന്നത്. ഒരു സ്ത്രീ അമ്മയാകുന്നതോടെ അവരോട് സമൂഹത്തിന് ബഹുമാനമുണ്ടാകും. പ്രസവിക്കാത്ത സ്ത്രീകളെ മച്ചികളെന്നും മറ്റുമുള്ള പ്രാകൃതഭാഷ ഉപയോഗിച്ച് വര്‍ണ്ണിക്കുന്നതില്‍ ആരും ഒരു കുറ്റവും കാണുന്നില്ല. പിന്നെ ഇവര്‍ പറയുന്ന മറ്റൊരു കാര്യം കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികളുണ്ടാകാന്‍ ആരാണ് അവകാശം കൊടുത്തതെന്നാണ്. ഒരാള്‍ക്ക് ക്യാന്‍സര്‍ വന്നെന്ന് കരുതി ജീവിക്കാന്‍ അവകാശമില്ലെ. വന്ധ്യതയും ക്യാന്‍സറും രോഗമാണ്. രണ്ടിനും വൈദ്യശാസ്ത്രത്തില്‍ പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്. ഈ ശാസ്ത്രത്തെ എതിര്‍ക്കുന്നതല്ലെ ധാര്‍മികതയ്ക്ക് നിരക്കാത്ത കാര്യം. കത്തോലിക്ക സഭ ഇറക്കിയ പത്രക്കുറിപ്പില്‍ ഉന്നയിച്ച വാദങ്ങളുടെ എതിര്‍വാദം൧. അണ്ഡബീജ ബാങ്കുകളെ എതിര് ക്കുന്നവര് എന്തുകൊണ്ട് രക്ത ബാങ്കുകളെ എതിര്‍ക്കുന്നില്ല. ഏതൊരാളുടെ ശരീരത്തിലും ഓടുന്ന രക്തം കുപ്പിയിലാക്കി അത് വേറൊരാളുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്ന സമ്പ്രദായവും വൈദ്യശാസ്ത്രത്തിനുണ്ടെന്ന കാര്യം അറിയില്ലെന്ന് തോന്നുന്നു. ൨. ലൈംഗികതയിലെ പ്രേമം പ്രജനനം എന്നിവ വഴിയുള്ള ലൈംഗിക വേഴ്ചയിലൂടെ പിറന്നവരാണ് ഇന്ത്യയിലുള്ള ലക്ഷോപലക്ഷം അനാഥ കുട്ടികള്‍. ഇവരുടെ ജനനത്തില്‍ എവിടെയാണ് പ്രേമം. ൩. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും മാറ്റി വെയ്ക്കുന്നുണ്ട്, എന്തിന് ഹൃദയം പോലും മാറ്റി വയ്ക്കുന്നു. പലരുടെയും രക്തം ഉപയോഗിക്കുന്നു. മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, വിവാഹം എന്നിവയുടെ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും മാറിയതിണ്റ്റെ ഫലമല്ലെ അനാഥകുട്ടികള്‍. ശാസ്ത്രവും കത്തോലിക്കസഭയും ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും രണ്ട് പേരും പറയുന്നതില്‍ ഒരല്പം യാഥാര്‍ത്ഥ്യമില്ലെ ? ഭാരത സര്‍ക്കാര്‍ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ബില്‍ പാസാക്കുന്നതോടെ ഭാരതത്തില്‍ കത്തോലിക്ക സഭയുടെ എതിര്‍പ്പിന് ഒരല്പം ശമനം കിട്ടുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. കുട്ടികളില്ലാതെ ചികിത്സക്കെത്തുന്ന ദമ്പതിമാരോട് മൂന്ന് കാര്യങ്ങലാണ് ഡോക്ടര്‍ ചോദിക്കുന്നത്. ജീവിത കാലം മുഴുവന്‍ മക്കളില്ലാതെ സാമൂഹ്യസേവനം നടത്തി ജീവിക്കാം. അല്ലെങ്കില്‍ ദത്തെടുക്കാം ഇതുമല്ലെങ്കില്‍ വിജയിക്കുമെന്നുറപ്പില്ലെങ്കിലും അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ച് നോക്കാം. പൂര്‍ണവിജയമില്ലാത്തതിനാല്‍ ദൈവത്തിണ്റ്റെ കൃപയുണ്ടെങ്കിലേ കുട്ടിയുണ്ടാകൂ. ദൈവത്തിണ്റ്റെ സന്തതികളായ ഡോക്ടര്‍മാര്‍ ഒരു നിയോഗം പോലെ കുട്ടികളില്ലാത്തവരെ ചികിത്സിക്കുന്നു. ഇതെങ്ങനെ ദൈവത്തിണ്റ്റെ സൃഷ്ടിയില്‍ അധാര്‍മ്മികവും അപകടകരവുമായ ഇടപെടലാകും. നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു. നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു, ഭൂമിയില്‍ വന്നവതാരമെടുക്കാന്‍ പാതിമെയ്യായ മാതാവിനൊ പിന്നതില്‍ പാതിമെയ്യായ പിതാവിനൊ പിന്നെയും പത്തുമാസം ചുമന്നെന്നെ ഞാനാക്കിയ ഗര്‍ഭപാത്രത്തിനൊ? അഹം എന്ന സിനിമയിലേതാണ് മനോഹരവും അര്‍ത്ഥവത്തായതുമായ ഈ വരികള്‍. സ്വാഭാവിക ലൈംഗിക ബന്ധത്തിലൂടെ പിറന്ന കുട്ടികള്‍ ഭൂമിയില്‍ വന്ന് പിറവിയെടുത്തതിന് പാതിമെയ്യായി ഒന്നിച്ച മാതാവിനോടും പിതാവിനോടും പത്തുമാസം കിടന്ന ഗര്‍ഭപാത്രത്തിനോടും ഇതില്‍ ആരോടാണ് നന്ദി പറയേണ്ടത് എന്നതാണ് കവിഭാഷ്യം. പക്ഷെ പ്രജനന സാങ്കേതികവിദ്യയുടെ വികാസം എ.ആര്.ടി. ശിശുക്കള്‍ എന്ന പുതുതലമുറയ്ക്ക് രൂപം നല്കി. എ.ആര്.ടി. ശിശുക്കള്‍ ഭൂമിയില്‍ അവതാരമെടുത്തതിന് ഒരുപാട് പേരോട് നന്ദി പറയേണ്ടി വരും. ആദ്യം നന്ദി പറയേണ്ടി വരിക അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജിയോടാണ്. പിന്നെ ബീജം നല്കിയ ബീജപിതാവിനോട് (ബീജബാങ്കില് നിന്നെടുത്ത ബീജമാണെങ്കില്‍ പിതാവ് ആരെന്ന് പോലും കുട്ടി അറിയില്ല). പിന്നെ അണ്ഡമാതാവിനോട്, പിന്നെ ബീജവും അണ്ഡവും സംയോജിപ്പിച്ച് ഭ്രൂണമാക്കിയ ലാബിനോടും ഉപകരണങ്ങളോടും ,ലാബില്‍ അന്ന് ജോലി ചെയ്തവരോടും. പിന്നെ നന്ദി പറയേണ്ടി വരിക പത്തുമാസം കിടക്കാന്‍ വാടകക്കെടുത്ത ഏതോ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തോടാവും,പിന്നെ അണ്ഡം നല്‍കാതെയും പത്തുമാസം ചുമക്കാതെയും അമ്മയായ സ്ത്രീയോടും, ബീജം നല്‍കാതെ അച്ഛനായ ആളോടും നന്ദി പറയേണ്ടി വരും. ബിജവും അണ്ഡവും ഗര്‍ഭപാത്രത്തി ന് പുറത്ത് വച്ച് സംയോജിപ്പിക്കുന്നതു പോലുള്ള പലതരം ചികിത്സാവിധികളാണ് കൃത്രിമ ബീജസങ്കലനത്തിന് ഉപയോഗിക്കുന്നത്. ഈ രീതികള്‍ക്ക് ശാസ്ത്രലോകം നല്കിയ പേര് അസിസ്റ്റഡ് റീപ്രൊഡകറ്റീവ് ടെക്നോളജി(എ.ആര്.ടി) എന്നാണ്. പ്രജനന സാങ്കേതിക വിദ്യ സസ്യമൃഗാദികളില്‍ പരീക്ഷിച്ച് വിജയം വരിച്ചിരുന്നു. സ്വാഭാവികരീതിയില്‍ നിന്നും കൃത്രിമ ബീജസങ്കലനത്തിലേക്കുള്ള മാറ്റം ജനങ്ങള്‍ ഒരല്പം വിമര്‍ശനത്തോടെയാണ് സ്വീകരിച്ചത്. ൨൫-൭-൧൯൭൮ ലൂയിസ് ബ്രൌണ്‍ എന്ന ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചതോടെ വിമര്‍ശകരുടെ വാമൂടിക്കെട്ടി. പക്ഷെ മുറു മുറുപ്പുമായി പല മതസംഘടനകളും രംഗത്തെത്തി. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ധാര്‍മികതക്ക് നിരക്കാത്ത കാര്യമാണിതെന്ന് എഴുതി തള്ളി. എന്നിരുന്നാലും പ്രജനന സാങ്കേതികവിദ്യയെ മാനവര്‍ മനസാവഹിച്ചു എന്നതിന് തെളിവാണ് മൂന്ന് പതിറ്റാണ്ട് കൊണ്ട് പിറന്ന ൩൦ ലക്ഷം എ.ആര്.ടി ശിശുക്കള്‍അസിസ്റ്റഡ് റീ പ്രൊഡക്റ്റീവ് ടെക്നോളജിയിലെ ഒരു രീതി ഓള്‍ട്ടര്‍നേറ്റീവ് ഇന്‍സെമിനേഷനാണ്. ഇതിന് സാധാരണയായി കൃത്രിമ ബീജസങ്കലനം എന്നാണ് പറയുന്നത്. ശുദ്ധീകരിച്ച് ജീവനില്ലാത്തതും വേഗത കുറവുള്ളതുമായ ബീജങ്ങളെ വേര്‍തിരിച്ച് ചുണക്കുട്ടന്മാരായ ബീജാണുക്കളെ സിറിഞ്ച് വഴി സ്ത്രീയുടെ ജനനേന്ദ്രിയത്തിനകത്ത് നിക്ഷേപിക്കുന്നു. ഈ സമയത്ത് സ്ത്രീകള്‍ക്ക് നല്കുന്ന ഹോര്‍മോണുകള്‍ അണ്ഡത്തിണ്റ്റെ വര്‍ദ്ധനവിന് സഹായിക്കും. ഇങ്ങനെ വര്‍ദ്ധിതവീര്യമുള്ള അണ്ഡവും കൃത്രിമമായി നിക്ഷേപിച്ച ബീജവും സംയോജിച്ച് ഭ്രൂണം ഉടലെടുക്കുന്നതിന് സഹായമാകും. ബീജസങ്കലനം നടക്കുന്നതിന് മുമ്പ് സ്ത്രീകളുടെ അണ്ഡം വര്‍ദ്ധിക്കുന്നതിന് നല്കുന്ന ഹോര്‍മോണ്‍ മരുന്നുകള്‍ക്ക് ഫെര്‍ട്ടിലിറ്റി എന്‍ഹാന്‍സിങ്ങ് മരുന്നുകള്‍ എന്നാണ് പറയുന്നത്. ബീജസങ്കലനത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുതകുന്ന മരുന്നുകള്‍ കുത്തിവയ്പ് ആയും ഗുളികയായും ലഭിക്കും. സാധാരണയായി ക്ളോമിഫെന്‍ സിട്രേറ്റ് എന്ന ഗുളികയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഗുളികകള്‍ മാസമുറപ്രക്രിയയുടെ കാലചക്രം കൃത്യമാക്കുകയും അണ്ഡങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ക്ളോമിഫെന്‍ സിട്രേറ്റ് ഗൊണാഡൊ ട്രോഫിന് തുടങ്ങിയ മരുന്നുകളാണ് കുത്തിവയ്ക്കുന്നതിനുപയോഗിക്കുന്നത്. ഇന്‍വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ എന്നതാണ് എ.ആര്.ടി യിലെ മറ്റൊരു ചികിത്സാരീതി. അണ്ഡവും ബീജവും ഗര്ഭപാത്രത്തിന് പുറത്ത് വച്ച് സങ്കലനം നടത്തി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ഈ ട്രീറ്റ്മെണ്റ്റിന് ൩൪% മാണ് വിജയം. യു.എസില്‍ പിറന്ന് വീഴുന്ന കുട്ടികളില്‍ ഒരു ശതമാനവും ഈ ടെക്നോളജിയിലൂടെയാണ് ജനിക്കുന്നത്. സിഗോറ്റ് ഇന്‍ഡ്രാഫാളോപ്യന്‍ ട്രാന്‍സ്ഫര്‍(ഇസഡ് .ഐ. എഫ്.റ്റി) ഇന്‍ഡ്രാഫാഴോപ്യന്‍ ട്യൂബ് ട്രാന്‍സ്ഫര്‍(ജി.ഐ.എഫ്.ടി) എന്നിങ്ങനെ രണ്ട് രീതിയിലാണ് ഐ.വി.എം. ട്രീറ്റ്മെണ്റ്റ് നടത്തുന്നത്. പ്രജനന സാങ്കേതികവിദ്യയെ കുട്ടികളില്ലാത്ത മാതാപിതാക്കള്‍ ദൈവത്തേപ്പോലെ ആരാധിച്ചു. പ്രജനന സാങ്കേതികവിദ്യ വളര്‍ന്നു. ഇന്ന് വര്‍ഷാവര്‍ഷം ൨,൫൦,൦൦൦ എ.ആര്.ടി.ശിശുക്കള്‍ ലോകത്താകമാനം പിറന്ന് വീഴുന്നു. പ്രജനന സാങ്കേതികവിദ്യ ഇത്രകണ്ട് വികസിച്ചതോടെ അനാഥാലയങ്ങളില്‍ നിന്നും ദത്തെടുത്ത് സ്വന്തം കുട്ടിയെപ്പോലെ വളര്‍ത്തിയിരുന്നവര്‍ക്ക് സ്വന്തം കുട്ടിയെ തന്നെ വളര്‍ത്താമെന്നായി. ഭാര്യയുടെ പ്രശ്നം കൊണ്ടാണ് കുട്ടിയുണ്ടാവാത്തതെങ്കില്‍ മറ്റൊരു സ്ത്രീയുടെ അണ്ഡവും ഭര്‍ത്താവിണ്റ്റെ ബീജവുമുപയോഗിച്ച് കൃത്യം സ്വന്തം ഗര്‍ഭപാത്രത്തിലോ വാടക ഗര്‍ഭപാത്രത്തിലോ കുട്ടിക്ക് ജന്മം നല്‍കാം . ഭര്‍ത്താവിണ്റ്റെ പ്രശ്നം കൊണ്ടാണ് കുട്ടിയുണ്ടാവാത്തതെങ്കില്‍ മറ്റൊരാളുടെ ബീജവും ഭാര്യയുടെ അണ്ഡവും കൃത്രിമ ബീജസങ്കലനം വഴി ഭാര്യയുടെയോ മറ്റേതെങ്കിലും സ്ത്രീയുടെയോ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് കുട്ടിക്ക് ജന്മം നല്‍കാം. ഇതു പോലെ തന്നെ ജനിതക തകരാറുള്ളവര്‍ക്കും ഒറ്റയാനായി ജീവിക്കുന്നവര്‍ക്കും, സ്വവര്‍ഗരതിക്കാര്‍ക്കും ലിംഗമാറ്റശസ്ത്രക്രിയ നടത്തിയവര്‍ക്കും, എതിര്‍ലിംഗത്തിലുള്ളവരോട് താല്പര്യമില്ലാത്തവര്ക്കും സ്വന്തം ബീജമോ അണ്ഡമോ ഗര്‍ഭപാത്രമോ ഉപയോഗിച്ച് മാതാപിതാക്കളാകാം.അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജിക്ക് ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും ഈ ചികിത്സാരീതിയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളേറെയാണ്. ഐ.വി.എഫ്. ചികിത്സാരീതിയില്‍ സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് ലുപ്രോണ്‍ .ഇതിന് സാധാരണ പാര്‍ശ്വ ഫലങ്ങള്‍ ഏറെയുണ്ട്. സംഭ്രമം, വിറയല്‍, ചൊറിച്ചില്‍,ചെന്നിക്കുത്ത് പോലുള്ള തലവേദന, തലകറക്കം, കൊഴിച്ചില്‍, സന്ധിവേദന, ശ്വസോച്ഛ്വാസത്തിന് തടസം നേരിടുക, നെഞ്ച് വേദന, ഛര്‍ദി, വിഷാദരോഗം, വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ വരിക, ലൈംഗികശേഷി കുറയുക, ചിന്താശക്തി നഷ്ടപ്പെടുക, വിളര്‍ച്ച, ബലക്ഷയം,അനീഷ്യ,ഹൈപ്പര്‍ ടെന്‍ഷന്‍,മസില് വേദന,എല്ലുകള്‍ക്ക് വേദന, ഓക്കാനം, ആസ്മ, ഉദരവേദന, കൈകള്‍ക്ക് വിങ്ങല്‍, തൈറോയ്ഡ് ഗ്രന്ഥിക്ക് തകരാറ് സംഭവിക്കുക, ഉത്കണ്ഠ, ലിവര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുക എന്നിവയാണ് സാധാരണ കാണുന്ന പാര്‍ശ്വഫലങ്ങള്‍. ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ക്ക് ക്യാന്‍സറുമായി അഭേദ്യബന്ധമുണ്ടെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ളൊമിഫെന്‍ സിട്രേറ്റ് പോലുള്ള മരുന്നുകള്‍ കാന്‍സറിലേക്ക് വഴിതെളിച്ചേക്കാമെന്ന് പല മെഡിക്കല്‍ ജേണലുകളും പറയുന്നു. എന്നിരുന്നാലും എ.ആര്.ടി ക്ളിനിക്കുകള്‍ ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. വിദേശ രാജ്യങ്ങളില്‍ ന്യൂസ്പേപ്പര്‍,വെബ്,ചാനലുകള്‍ തുടങ്ങിയ പരസ്യമേഖലകളില്‍ പരസ്യം ചെയ്താണ് ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അണ്ഡ ബാങ്കുകള്‍, ബീജബാങ്ക്,ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നവരുടെ വിവരങ്ങളടങ്ങിയ ബാങ്ക് തുടങ്ങിയവയാണ് ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകളുടെ പ്രത്യേകത. അണ്ഡദാതാക്കള്‍ അണ്ഡം നല്‍കുന്നത് മൂന്ന് വഴിക്കാണ് ഫെര്‍ട്ടിലിറ്റി ക്ളിനിക്കുകള്‍ വഴി നേരിട്ട്, അണ്ഡബ്രോക്കര്‍മാര്‍ വഴി, പരസ്യങ്ങലിലൂടെ യു.എസില്‍ ൭൫% അണ്ഡ ദാതാക്കളും കോളജ് വിദ്യാര്‍ത്ഥിനികളാണ്. ലോകത്തിലെ തന്നെ വലിയ വെബ്സൈറ്റുകളിലൊന്നായ ഇൃമശഴഹെശെി ദിനം പ്രതി ൫൦ അണ്ഡദാതാക്കളുടെ പരസ്യങ്ങളാണ് വരുന്നത്. ഒരു തവണ അണ്ഡം നല്‍കുന്നതിന് ൧൦,൦൦൦ ഡോളര്‍ വരെയാണ്. അണ്ഡദാതാവിണ്റ്റെ പ്രതിഫലം. യു.എസില്‍ ൨൦൦ ഓളം ബീജ ബാങ്കുകളാണുള്ളത്. ബീജദാതാക്കള്‍ക്ക് ആഴ്ചയില്‍ ഒരു തവണ ബീജം നല്‍കാം. ൨൦൦ ഡോളറോളമാണ് ഇവര്‍ക്ക് നല്കുന്ന പ്രതിഫലം. ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നവരുടെ വിവരങ്ങളടങ്ങിയ ബാങ്കുകളും വിദേശരാജ്യങ്ങളില്‍ ഇവര്‍ക്ക് എത്ര രൂപ വേണമെങ്കിലും പ്രതിഫലം വാങ്ങാം. പ്രജനന സാങ്കേതികവിദ്യയുടെ അദ്ഭുതാവഹമായ വളര്‍ച്ച അംഗീകരിച്ചേ മതിയാകൂ. എന്നിരുന്നാലും ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ ഭീകരമാണ്. ചികിത്സക്കെത്തുന്നവരെ ഇത് ബോധ്യപ്പെടുത്തണം. വിജയശതമാനം കുറവുള്ളത് കൊണ്ട് തട്ടിപ്പും കൂടുതലുണ്ടാകും. ഈ ബില്‍ വരുന്നതോടെ ഈ സാങ്കേതികവിദ്യ സുതാര്യവത്ക്കരിക്കപ്പെടും എന്ന കാര്യത്തില്‍ സംശയം ലവലേശമില്ല.
Thursday, December 23, 2010
kozhikkodu sandha devy
ഇക്കഴിഞ്ഞ നവംബര്‍ ൨൦. അഞ്ച് പതിറ്റാണ്ട് മലയാള സിനിമാ നാടക ലോകത്ത് വിലാപങ്ങളുടെ മാത്രം അമ്മയായി നിലകൊണ്ട കോഴിക്കോട്ശാന്താദേവി യാത്രയായി. വാര്‍ത്താമാധ്യമങ്ങളില്‍ ശാന്താദേവിയുടെ ചിത്രം തെളിഞ്ഞു. അന്ന് എണ്റ്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ശ്യാമിണ്റ്റെ മുഖമായിരുന്നു. നാലഞ്ച് കൊല്ലം പുറകോട്ട് ഓര്‍മ്മകള്‍ സഞ്ചരിച്ചു. ഏതാണ്ട് രണ്ട് മാസം മാത്രം നിലനിന്ന ഒരു സുഹൃദ് ബന്ധം. കോഴിക്കോട് ശാന്താദേവിയുടെ ചെറുമകനും പഴയബാലതാരം സത്യജിത്തിണ്റ്റെ മകനുമായിരുന്ന ശ്യാമിനോട് കൂട്ടുകാര്‍ക്കെല്ലാംവലിയ ബഹുമാനമായിരുന്നു. കാരണം ഒരുപാട് രാഷ്ട്രീയ നേതാക്കളും സാസ്ക്കാരിക നായകരും എഴുത്തുകാരും നാടകകൃത്തുക്കളും ഉണ്ടായിരുന്ന നാട്ടില്‍ ഒരു സിനിമാനടന് വന്ന് താമസിക്കുന്നത് ആദ്യമായിട്ടായിരുന്നു. വളരെ പെട്ടെന്നായിരുന്നു ശ്യാം ഞങ്ങളുമായി അടുത്തത്. ചിരിക്കുന്ന മുഖവുമായി മാത്രം വന്നിരുന്ന അവണ്റ്റെ മുഖത്ത് ആദ്യമായി കണ്ണൂനീര്‍ വന്നത് ഇന്നും ഓര്‍ക്കുന്നു. അവണ്റ്റെ അച്ഛന് ലോഡ്ജില്‍ വിഷം കഴിച്ച് മരിച്ചു കിടക്കുന്നു എന്ന് ഒരു കൂട്ടുകാരന് വന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞങ്ങളെല്ലാവരും അവണ്റ്റെ വീട്ടിലേക്ക് പോയി. ക്യാന്‍സര്‍രോഗിയായിരുന്ന അവണ്റ്റെ അമ്മ ഒന്നു ഉറക്കെ കരയാന്‍ പോലും പറ്റാതെ കട്ടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ശ്യാമും അവണ്റ്റെ അനിയനും മറ്റൊരു മുറിയില്‍ കെട്ടിപ്പിടിച്ച് കരയുന്നു. അപ്പോഴാണ് ശാന്താദേവി വരുന്നത്. പിന്നിതുടങ്ങിയ സാരിയും കഴുത്തില്‍ ഒരു കറുത്ത ചരടും അതായിരുന്നു അവരുടെ വേഷം. സിനിമയില്‍ മാത്രമേ ഇവരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. നേരിട്ട് കാണുന്നത് ഇത് ആദ്യം. ശവസംസ്ക്കാരചടങ്ങുകള്‍ക്ക് ശേഷം അവര്‍ കോഴിക്കോടിന് പോകാന്‍ ഒരു ഓട്ടോ പിടിച്ചു പോകുന്നത് കണ്ടു. അതിനു ശേഷം ഞങ്ങളും അവിടെ നിന്നും ഇറങ്ങി. ജംഗ്ഷനില്‍ വന്നപ്പോള്‍ ശാന്താദേവി പോയ ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ഞങ്ങളുടെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരണ്റ്റെ മുത്തശ്ശി വളരെ കഷ്ടത്തിലാണ്. കോഴിക്കോടിന് പോകാന്‍ പണമില്ലാത്തതിനാല്‍ നൂറു രൂപ എണ്റ്റെ കൈയ്യില്‍ നിന്നു വാങ്ങി. ഇനി വരുമ്പോള്‍ തരാമെന്നാണ് പറഞ്ഞത്. രൂപ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല കാരണം അവരുടെ ഒരുപാട് സിനിമകള്‍ നമ്മളൊക്കെ കണ്ടതല്ലേ? ഈ സംഭവത്തിന് ശേഷം പലപ്പോഴും ഇവര്‍ പുല്ലുവഴിയില്‍ വരാറുണ്ട്. ഇടക്ക് അവര്‍ പികെവിയുടെ വീട്ടിലേക്ക് പോകുന്നത് കാണാം. വാര്‍ദ്ധക്യം തളര്‍ത്തിയ ശരീരവും തളരാത്ത മനസുമായി മകണ്റ്റെ വാടക വീട്ടിലെത്തുമ്പോള്‍ പട്ടിണി മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പുല്ലുവഴിയില്‍ ബസിറങ്ങി അര കിമി ദൂരമുണ്ട് സത്യജിത്തിണ്റ്റെ വീട്ടിലെത്താന്‍. പലപ്പോഴും ഓട്ടോ പിടിക്കാന്‍ പണമില്ലാതെ അവര്‍ ബസ് സ്റ്റോപ്പില്‍ തന്നെ നില്ക്കും. ആ വഴിയെ പോകുന്നവര്‍ പലപ്പോഴും അവരെ കയറ്റികൊണ്ട് പോകും. സത്യജിത്ത് മരിച്ച് ഏതാണ്ട് പതിനഞ്ച് ദിവസം കഴിഞ്ഞാണ് ദിവസം ശ്യാമിണ്റ്റെ അമ്മ സോഫി മരിച്ചെന്ന് ഞങ്ങളറിയുന്നത്. ഞങ്ങള്‍ അവണ്റ്റെ വീട്ടില്‍ പോയി. തുരുത്തിപ്പിള്ളി പള്ളിയില്‍ അവണ്റ്റെ അമ്മയെ അടക്കം ചെയ്തു. അന്നും മലയാള സിനിമയിലെ കരയുന്ന മുഖമുള്ള ആ അമ്മയെ കണ്ടു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ശ്യാമിനേയും അവണ്റ്റെ അനിയനേയും കോഴിക്കോടിനു കൊണ്ടു പോയി. അന്ന് ശ്യാം പ്ളസ്ടുവിന് പഠിക്കുകയായിരുന്നു. അവണ്റ്റെ അനിയന് ആറാം ക്ളാസിലും. ഇനിയവര്‍ക്കാരുണ്ട്? അവണ്റ്റെ മുത്തശ്ശിയുടെ അവസ്ഥ ഞങ്ങള്‍ കണ്ടതാണ്. ഇത്തരം ചിന്തകള്‍ ഞങ്ങളോരോരുത്തരുടേയും മനസ്സില്‍ ഉദിച്ചു. അതിനുശേഷം ഇന്നു വരെ അവണ്റ്റെ ഒരു വിവരവും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. കുറച്ചുനാള്‍ മുമ്പ് ചെന്നൈയില്‍ ഒരു ഹോട്ടല്‍ നടത്തുന്നു എന്നു കേട്ടു. സത്യമാണോ എന്നറിയില്ല. എന്തായാലും കോഴിക്കോട് ശാന്താദേവിയുടെ മരണ സമയത്ത് ചാനലുകളിലൊന്നും അവണ്റ്റെ മുഖം കണ്ടില്ല. പിന്നീടൊരിക്കല്‍ ആ ഓട്ടോഡ്രൈവര്‍ ഞങ്ങളോട് പറഞ്ഞു അവര്‍ ആ രൂപ തന്നെന്ന്. മിഥുന്
കാട്ടാനകള്‍ക്കിടയിലെ ആദിവാസി കുടിലുകള്‍
വികസന സ്വപ്നങ്ങള്‍ മൊട്ടിട്ട് തുടങ്ങിയ കാലം, സമൂഹവും ജനസേവകരും ആദിവാസികള്‍ക്ക് പീഢിതവര്ഗം എന്ന നാമം കല്പിച്ച് നല്കി. ഇത് തന്നെയാണ് പീഢിത വര്‍ഗത്തോടുള്ള പീഢന പരമ്പരകളുടെ തുടക്കവും. വികസനങ്ങള്‍ കൈയ്യെത്തി പിടിച്ച് നാട്ടുവാസികള്‍ ആദിവാസികള്‍ക്ക് ഭ്രഷ്ട് കല്പിച്ച് അവരെ ഒരു തീണ്ടാപാടകലെ നിര്‍ത്തി. ഇന്നും ഈ സ്ഥിതി വിശേഷത്തിന് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നത് നഗ്ന സത്യം. ആദിവാസികളുടെ നവോത്ഥാനവും പുനരദിവാസവും ലാക്കാക്കി ഒരു പിടി പദ്ധതികളാണ് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്തത്. പക്ഷേ പ്രാവര്‍ത്തികമായവ വിരളം. നടന്നത് കുറേ മുതലെടുപ്പുകള്‍ മാത്രം. ഭരിച്ച് ഭരിച്ച് മുച്ചോട് പ്രസിദ്ധി നേടിയ ജനപ്രതിനിധികള്‍ക്ക് കാട്ടുവാസിയെന്നും നാട്ടുവാസിയെന്നും വ്യത്യാസമുണ്ടാകുമോ? ഇല്ലെന്നതിന് ഉത്തമ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ പൊങ്ങിന് ചുവട് ആദിവാസി കോളനി. ആധുനിക സൌകര്യങ്ങളും, വികസനവും, വാരികോരിയെടുത്ത് സ്മാര്‍ട്ടാകാന്‍ ശ്രമിക്കുകയാണ് എറണാകുളം ജില്ല. എറണാകുളം ജില്ലയില്‍ ഹൈടെക് ജീവിതം നയിക്കുന്നവരില്‍ അധികമാരും പൊങ്ങിന് ചുവട് ആദിവാസി കോളനിയെക്കുറിച്ച് കേള്‍ക്കാന്‍ ഇടയില്ല. കാരണം ഈ ആദിവാസി ഊരിന് വികസനം എന്ന വാക്കിന് പോലും ഊരുവിലക്കാണ്.സ്വര്യമായി ജീവിക്കാനുതകുന്ന വീടുകളോ, വിദ്യാഭ്യാസ സൌകര്യമോ, വെളിച്ചമോ, റോഡുകളോ, വാഹന സൌകര്യമോ ഇല്ലെന്നത് അധികാരികള്‍ അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. നവോത്ഥാനമെന്ന പേരില്‍ പദ്ധതികള്‍ പലത് വന്നെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ആരും മെനക്കെട്ടിട്ടില്ല. അതു കൊണ്ട് തന്നെ പല പദ്ധതികളും അപൂര്‍ണ്ണമായി, ചിലത് എങ്ങുമെത്താതെ ത്രിശങ്കുസ്വര്ഗ്ഗത്തിലും മറ്റു ചില പദ്ധതികള്‍ പലര് നടത്തിയ പേകൂത്തില്‍ ഉപയോഗശൂന്യവുമായി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചെന്നെത്താന്‍ പ്രയാസമായതിനാല്‍ പൊങ്ങിന് ചുവടുകാരുടെ വാര്‍ത്തകള്‍ പ്രാദേശിക തലത്തില്‍ തന്നെ ഒതുങ്ങുന്നു. ഇത് ഇവരുടെ കഥനകഥകള്‍ കെട്ടുകഥകളായി മാത്രം അവശേഷിപ്പിച്ചു. നിസ്സാരമായി പരിഹരിക്കാവുന്ന ഇവരുടെ ചില അവകാശങ്ങള്‍ക്ക് വിലങ്ങു തടിയായി മാറിയവരുടേയും കൈവന്ന സൌഭാഗ്യങ്ങള്‍ തട്ടിതെറുപ്പിച്ച ചിലരുടെ അബദ്ധ തീരുമാനങ്ങളും ഇവര്‍ക്ക് നരക ജീവിതം സമ്മാനിച്ചു. ഇതിണ്റ്റെ ഉള്ളറകള്‍ തേടിയുള്ള യാത്ര.......... ഇടമലയാര്‍ ഡാമില്‍ നിന്നും നിബിഡ വനത്തിലൂടെ പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലെത്തും. ഇത് ലക്ഷ്യമാക്കി ൩ ബൈക്കുകളിലായി ഞാനടക്കമുള്ള ആറംഗസംഘം യാത്ര പുറപ്പെട്ടു. ഏതാണ്ട് ൧൨ മണിയോടെ ഇടമലയാറിലെത്തി. ഇടമലയാര്‍ ഡാമില്‍ വരുന്നവരുടെ വാഹനങ്ങളുടെ നമ്പറും പേരും സെക്യൂരിറ്റി ഉദ്യോഗസ്ഥന് രേഖപ്പെടുത്തും. പൊങ്ങിന് ചുവട് ആദിവാസി കോളനിയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോഴെ സെക്യൂരിറ്റി വിലക്കി. അത് ആനയുള്ള വഴിയാണ് മാത്രമല്ല ബൈക്ക് ആ വഴിക്ക് പോകുകയുമില്ല. ജീപ്പ് മാത്രമേ ഈ വഴിക്ക് പോകൂ. നിങ്ങള്‍ക്ക് സ്വന്തം റിസ്കില്‍ വേണമെങ്കില്‍ പോകാം എന്ന് പറഞ്ഞു. പോയിട്ട് വരാം എന്ന് പറഞ്ഞ് യാത്ര ആരംഭിച്ചു. മലവെള്ളത്തിണ്റ്റെ കുത്തൊഴുക്കില്‍ ഒഴുകിയെത്തിയ ഉരുളന്‍ കല്ലുകള്‍ മാത്രമുള്ള കാനന പാത. ബൈക്കുകള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം കയറാവുന്ന കുത്തനെയുള്ള കയറ്റം. ഒരു കല്ലില്‍ നിന്നും മറ്റൊരു കല്ലിലേക്ക് ചാടികടന്ന് ൩ കി.മീ. സഞ്ചരിച്ചു. ബ്രിട്ടീഷുകാര്‍ പാറ തുരന്നുണ്ടാക്കിയ പ്രസിദ്ധമായ വൈശാലി ഗുഹയ്ക്ക് മുന്നിലെത്തി. അര കി.മീറ്ററോളം നീളം വരുന്ന ഗുഹയിലൂടെ വലിയ ലോറികള്‍ക്ക് പോലും യഥേഷ്ടം സഞ്ചരിക്കാം. കൂരാകൂരിരുട്ടില്‍ ബൈക്കിണ്റ്റെ ഹെഡ്ലൈറ്റ് തെളിച്ചു. എന്നിട്ടും ഒന്നും കാണുന്നില്ല. ഇരുട്ടിലൂടെ മുന്നോട്ട് നീങ്ങി ഗുഹയ്ക്ക് പുറത്തെത്തി. ഇടമലയാര്‍ ഡാം നിര്‍മ്മാണവേളയില്‍ ഡാം തൊഴിലാളികളുടെ ഇടത്താവളമായിരുന്നു പൊങ്ങിന്ചുവട.് ഇവിടേക്ക് ഭാരം കയറ്റി വരുന്ന ലോറികള്‍ക്ക് സുഖമമായി സഞ്ചരിക്കാനാമ് പാറ തുരന്ന് ഗുഹ നിര്‍മ്മിച്ചത്. മുന്നോട്ട് നീങ്ങി അധികം താമസിയാതെ ഒരു ക്ഷേത്രത്തിനടുത്തെത്തി. പഞ്ചാബികളായ ഡാം തൊഴിലാളികള്‍ നിര്‍മ്മിച്ചതാണീ ക്ഷേത്രം. ക്ഷേത്രത്തിണ്റ്റെ ഫോട്ടോയെടുത്ത് മുന്നോട്ട് നീങ്ങി അര കി.മി. ചെന്നതേയുള്ളൂ. വഴി നിറയെ ആനപിണ്ഡം. സെക്യൂരിറ്റി പേടിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന് അപ്പോഴാണ് മനസ്സിലായത്. വീണ്ടും മുന്നോട്ട് നീങ്ങി ഉരുളന്‍ കല്ലുകള്‍ക്ക് അവസാനമില്ല. കല്ലിലൂടെ യാത്ര ചെയ്ത് ഒരു ചാപ്പാത്തിന് മുന്നിലെത്തി. എത്ര കുഴപ്പമുണ്ടെന്ന് ഇറങ്ങിനോക്കി. മുട്ടിന് മുകളില്‍ നല്ല അടിയൊഴുക്കുള്ള വെള്ളം. കൂര്‍ത്ത കല്ലുകളുണ്ടൊ എന്ന് കാല് കൊണ്ട് തപ്പി നോക്കി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് സൈലന്‍സറില്‍ വെള്ളം കയറാതെ ആക്സിലേറ്റര്‍ മുഴുവനും തിരിച്ച് പിടിച്ച് ചപ്പാത്ത് കടന്നു. വീണ്ടും കുത്തനെയുള്ള കയറ്റം. ചുറ്റുമുള്ള ഇടമരങ്ങള്‍ ചവിട്ടി മെതിച്ചിട്ടിരിക്കുന്നു. കുറച്ചു കൂടി മുന്നോട്ട് പോയി ആനയുടെ ചിന്നംവിളി. ഈറ്റക്കാടുകള്‍ക്കിടയില്‍ അധികം ഉയരമില്ലാത്ത ൪ ആനകളും ഒരു കുട്ടിയാനയും. ഹോണ്‍ അടിക്കരുതെന്ന് സെക്യൂരിറ്റി പറഞ്ഞത് ഓര്‍ത്തതപ്പോഴാണ്. ഹോണ്‍ അടിക്കാതെ മുന്നോട്ട് നീങ്ങി. ഫോട്ടോ എടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും ജീവനില്‍ കൊതിയുള്ളതു കൊണ്ട് നിര്‍ത്തിയില്ല. മൊബൈലിലെ വീഡിയോയില്‍ യാത്ര തുടങ്ങിയപ്പോഴേ പ്രവര്‍ത്തിപ്പിച്ചതു കൊണ്ട് ആനയെ വീഡിയോയില്‍ പകര്‍ത്തി. മുന്നോട്ട് നീങ്ങി അടുത്ത ചപ്പാത്തിന് സമീപം കറുത്ത് തടിച്ചൊരു പാമ്പ്. വണ്ടിയുടെ ശബ്ദം കേട്ട് ഓടിമാറി ചപ്പാത്തുകള്‍ ൫ എണ്ണം താണ്ടിയാലേ പൊങ്ങിന്ചുവടിലെത്തുകയുള്ളൂ. സമയം രണ്ട് മണിയായി. ആദ്യത്തെ വീടിന് മുന്നില്‍ ബൈക്ക് വെച്ചു. അവിടെ കണ്ട50 വയസ്സുകഴിഞ്ഞ തങ്കപ്പന് ചേട്ടനോട് മൂപ്പണ്റ്റെ വീട് ചോദിച്ചു. നാലാമത്തെ വീടാണെന്ന് പറഞ്ഞ് തങ്കപ്പന് ചേട്ടന് കൂടെ വന്നു. ആനയെ കണ്ടകാര്യം പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് എണ്റ്റെ വീട്ടില്‍ രണ്ട് ആനകള്‍ ഉണ്ട്. മേയാന്‍ വിട്ടിരിക്കയാണ്. ചിലപ്പോള്‍ അതാകും. രാത്രി വരും കാണുന്ന മരങ്ങളും വീടും കുത്തിപൊളിക്കും. നേരം വെളുക്കുമ്പോള്‍ തിരിച്ച് പോകുകയും ചെയ്യുമെന്ന് പറഞ്ഞു. ചെറിയൊരു കടയുടെ മുന്നിലെത്തി. ൬൬ വയസ്സുകഴിഞ്ഞ ചെല്ലമ്മ ചേച്ചിയാണ് കട നടത്തുന്നത്. സാധനങ്ങള്‍ക്ക് തീ പിടിച്ച വില. ജീപ്പില്‍ സാധനങ്ങള്‍ മുകളിലെത്തിക്കണമല്ലോ, അതാണ് വില കൂട്ടി വില്‍ക്കുന്നതെന്ന് പറഞ്ഞു. ഇടമലയാര്‍ വരെ 1000 രൂപയോളമാകും ജീപ്പ് കൂലി. കൂടെയുള്ളവര്‍ അവിടെ ഇരുന്നു. ഞാന്‍ മൂപ്പണ്റ്റെ അടുത്തെത്തി രാജപ്പന് കാണിയെന്നാണ് മൂപ്പണ്റ്റെ പേര്. മാസികയില്‍ നിന്നാണെന്ന് പറഞ്ഞു. മഴ കൊണ്ട് പനി പിടിച്ച് പുതച്ചു മൂടിയിരിക്കുകയായിരുന്ന മൂപ്പന് വീടിനകത്തേക്ക് കയറി ഇരിക്കാന്‍ പറഞ്ഞു. ഇരുന്നപാടെ കുറേ ആവലാതികള്‍ പറഞ്ഞു. ൧൯൭൧ ല്‍ ഇടമലയാര്‍ ഡാം പണി തകൃതിയായി നടക്കവേ അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഹതഭാഗ്യരാണിവര്‍. നാട്ടുവാസികള്‍ക്ക് വേണ്ടി ഡാം പണിതപ്പോള്‍ കാട്ടുവാസികളായ ആദിവാസികള്‍ക്ക് കാട്ടുനീതി. സ്വന്തം ആവാസ സ്ഥലം നഷ്ടപ്പെട്ട് കോതപ്ളാമൂടി എന്ന മൂപ്പണ്റ്റെ നേതൃത്വത്തില്‍ ഉള്‍കാടുകള്‍ താണ്ടി പൊങ്ങിന്ചുവടിലേക്ക് ചേക്കേറി. അന്നു തൊട്ടിന്നുവരെ ഇവരുടെ കഥനകഥകള്‍ നിബിഡവനത്തിലെ കൂരാകൂരിരുട്ടില്‍ ഒതുങ്ങി. ൧൯൯൬ ല്‍ ഇടമലയാറില്‍ നിന്ന് പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലേക്ക് ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് വൈദ്യുതി ലൈന്‍ വലിച്ചത്. ലൈന്‍ വലിക്കുന്ന സമയത്ത് ഭൂമിക്ക് അടിയിലൂടെ വേണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടതാണ്. നിരക്ഷരരായ ആദിവാസികള്‍ക്ക് സാമാന്യബോധമുള്ളതിനാല്‍ ഇത്തമൊരു ആവശ്യം ഉന്നയിച്ചു. വിദ്യാഭ്യാസം അധികമായതിനാല്‍ വിഡ്ഢികളായിപ്പോയ അധികാരികള്‍ പോസ്റ്റ് കുഴിച്ച് ലൈന്‍ വലിച്ചു. ഉദ്ഘാടനം കഴിച്ച് രണ്ട് ദിവസം ലൈറ്റുകള്‍ പ്രകാശിച്ചു. പ്രകൃതി ക്ഷോഭത്തില്‍ ലൈനുകള്‍ പൊട്ടി പോസ്റ്റുകള്‍ തകര്‍ന്നു. ബാക്കിയുള്ളവ ആന കുത്തിമറിച്ചു. സൂര്യനസ്തമിച്ചാല്‍ മണ്ണെണ്ണ വിളക്കിണ്റ്റേയും മെഴുകുതിരിയുടേയും ഇത്തിരിവെട്ടം മാത്രം. ലൈനുകള്‍ കുറേയൊക്കെ മോഷണം പോയി. ബാക്കിയുള്ളവ ഇന്നും പൊട്ടിക്കിടക്കുകയാണ്. മൂപ്പന് ഒരല്പം അമര്‍ഷത്തോടെ പറഞ്ഞു. ഞങ്ങളന്ന് ആവശ്യപ്പെട്ടതുപോലാണെങ്കില് ഇങ്ങനെയുണ്ടാവില്ലായിരുന്നെന്ന്. വെളിച്ചമില്ലെങ്കില്‍ പോട്ടെ ഈ റോഡ് എങ്കിലും ഒന്ന് ശരിയാക്കി കിട്ടിയിരുന്നെങ്കില്‍, ഒരാള്‍ക്ക് അസുഖം വന്നാല്‍ ജീപ്പ് പിടിച്ച് മലയിറങ്ങുമ്പോഴേക്കും ആള് മരിച്ചിട്ടുണ്ടാകും. അത് വിധിയെന്ന് കരുതാം. ഞങ്ങലിവിലടെ പത്ത് നൂറ്റി ഇരുപതോളം കുംടുംബങ്ങളിലായി 350 പേരുണ്ട്. ഞങ്ങള്‍ക്കൊ എഴുത്തും വായനയുമറിയില്ല. ഞങ്ങളുടെ കുട്ടികളെങ്കിലും സ്കൂളില്‍ പോയി പഠിച്ചേനെ. മെമ്പറും പഞ്ചായത്തുകാരും റോഡുക്കാന് തയ്യാറാമ്. പക്ഷേ വനമ വകുപ്പുകാര്‍ ഇതു വരെ അനുവാദം തന്നിട്ടില്ല. ഫോറസ്റ്റ് ഓഫീസര്‍മാര്‍ പറയുന്നത് റോഡ് വന്നാല്‍ തടിയൊക്കെ മോഷണം പോകുമെന്നാണ്. ഞങ്ങളുടെ കാട്ടില്‍ നിന്നും തടിയെന്നല്ല് ഒന്നും പോകാതെ നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്ന് മൂപ്പന് പറയുന്നു. ഞങ്ങളുടെ ഏറ്റവും വലിയ ആവശ്യവും ഇതാണ്. ഞങ്ങള്‍ക്ക് റോഡ് വേണം. മൂപ്പനോട് ഈ കാട്ടില്‍ കിടന്നിങ്ങനെ നരകിക്കണോ? നാട്ടില്‍ വന്ന് താമസിച്ചാല്‍ സ്കൂള്‍, റോഡ്, ആശുപത്രി, വൈദ്യുതി, ഫ്രിഡ്ജ്, എ.സി, വാഹനം തുടങ്ങി എല്ലാ സൌകര്യങ്ങളും ഉണ്ട്. നാട്ടില്‍ വന്നു താമസിച്ചുകൂടേ എന്നു ചോദിച്ചു. മൂപ്പന് അതത്ര രസിച്ചില്ല. ഒരല്പം നീരസത്തോടെ മറുപടി പറഞ്ഞു. ഞാന്‍ എറണാകുളം വരെ പോയിട്ടുണ്ട്. നല്ല റോഡിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഫ്രിഡ്ജിലെ വെള്ളത്തിണ്റ്റെ തണുപ്പും എ.ശി. യുടെ കുളിരും എനിക്കറിയാം. പക്ഷേ കാടിണ്റ്റെ സുഖം അതൊന്നു വേറെ തന്നെയാണ്. എ.സി. യുടെ കുളിരിലും കൂടുതലാണ് ഇവിടുത്തെ കുളിര്. ഇതിലെ ഒഴുകുന്ന അരുവിയിലെ വെള്ളത്തിന് ഫ്രിഡ്ജിലെ വെള്ളത്തേക്കാളും തണുപ്പുണ്ട്. ഞങ്ങള്‍ കാടിണ്റ്റെ മക്കളാണ്. ഞങ്ങള്‍ക്ക് കാട് മതി. കാട്ടില്‍ കഴിയേണ്ട മൃഗങ്ങളെ നാട്ടില്‍ ഇറക്കി വിട്ടാല്‍ എന്താകും അവസ്ഥ. അതു പോലെ തന്നെയാണ് കാട്ടില്‍ കഴിയുന്ന ഞങ്ങളെ നാട്ടിലെ സുഖസൌകര്യങ്ങളില്‍ കൊട്ടുവിട്ടാലുണ്ടാകുക. വനത്തിനുള്ളില്‍ ഈറ്റ വെട്ടിയും തേന്‍ ശേഖരിച്ചും കൃഷി ചെയ്തും ആണ് ഞങ്ങള്‍ ജീവിക്കുന്നത്.ഞങ്ങള്‍ അങ്ങനെതന്നെ ജീവിച്ചു കൊള്ളാം. കുറച്ച് ആവശ്യങ്ങളുണ്ട്. അത് നേടിയാല്‍ ഞങ്ങള്‍ക്ക് സന്തോഷം. കൃഷി ആവശ്യത്തിനായി കോശനി നിവാസികള്‍ ഉപയോഗിച്ചിരുന്ന ഒരു കുളമുണ്ട്. വികസനഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ചപ്പോള്‍ അത് ഒന്നിനും കൊള്ളാതെ ഉപയോഗ ശൂന്യമായി. കുളത്തിലെ വെള്ളമായിരുന്നു ആദ്യമൊക്കെ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. ഇത് പുന:രുദ്ധരിച്ചില്ലായിരുന്നെങ്കില് ഒരു പക്ഷേ ഇപ്പോഴും ഉപയോഗിക്കാമായിരുന്നൂ എന്ന് ഒരു കോളനി നിവാസി പറയുന്നു. കോളനിക്കകത്ത് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണ ഫണ്ട് എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല. ഇലക്ഷന് അടുക്കുമ്പോള്‍ വോട്ട് ചോദിക്കാന്‍ മത്സരാര്‍ത്ഥികള്‍ മത്സരിച്ച് ഇവിടെ എത്തും. വേറെ ഗുണമൊന്നുമില്ല. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് പറഞ്ഞ് പൊങ്ങിന്‍ചുവട് നിവാസികള്‍ വോട്ട് ബഹിഷ്ക്കരണത്തിനൊരുങ്ങി. പക്ഷേ, നേതാക്കള്‍ മോഹനവാഗ്ദാനങ്ങള്‍ നല്കി അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. എറണാകുളം ജില്ലയിലെ ആദ്യ ഗിരിവര്‍ഗ വിഭാഗത്തില്‍പ്പെട്ട കോളനിക്ക് രാജപ്പന്‍കാണി എന്ന മൂപ്പന് ഉണ്ടെങ്കിലും രണ്ട് സ്ത്രീകളാണ് ഇവരുടെ ശക്തി. ൬൬കഴിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകയായ ചെല്ലമ്മയും കോളനിയിലെ ഏകാധ്യാപക സ്കൂളിലെ ടീച്ചറായ ഷീലയും . ആദ്യ മൂപ്പനായ കോതപ്ളാമുടി മുതല്‍ രാജപ്പന് കാണി വരെ പ്രാകൃതമായ ആചാരങ്ങളെ മുറുകെ പിടിച്ചപ്പോള്‍ പൊങ്ങിന്‍ചുവട് ആദിവാസി കോളനി നിവാസികള്‍ക്ക് ജീവിതം തന്നെ ഇരുട്ടിലായി. വന്ന് ചേര്‍ന്ന് ദൌര്ഭാഗ്യങ്ങളെ പഴിചാരി ആദിവാസി കുടിലിലെ പുരുഷന്മാര് ചാരായം വാറ്റിയും മദ്യപിച്ചും പലവിധ ലഹരികള്‍ക്ക് അടിപ്പെട്ടു കഴിഞ്ഞു കൂടി. ഇവരെ ബോധവല്‍ക്കരിക്കാന്‍ തുനിനിറങ്ങിയ വിധവയായ ചെല്ലമ്മ രാമന് ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളാണ്. മദ്യപാനികളുടെ അടിയും ഇടിയും ചവിട്ടും കൊണ്ട് ഇവര്‍ ആശുപത്രിയിലായത് മിച്ചം. എന്നിട്ടും ഇന്നും സാമൂഹ്യ സേവനം നടത്തുകയാണ് ചെല്ലമ്മ. ലക്ഷ്യബോധമില്ലാത്തവരും അലസരും കുഴിമടിയന്മാരുമായ ഇവിടുത്തെ പുരുഷന്മാര് തന്നെയാണ് ഇവരെ ഈ ദുരവസ്ഥയിലെത്തിച്ചത്. എല്ലു മുറിയെ പണിയെടുക്കാന്‍ യാതൊരു വൈമനസ്യവും ഇല്ലാത്ത സത്രീകളാണ് ഈ ഊരിണ്റ്റെ ശക്തി. തികച്ചും നിരക്ഷരായ ആദിവാസി സമൂഹത്തില്‍ നിന്നും വരും തലമുറയെ രക്ഷിക്കാന്‍ അവര്‍ക്ക് വിദ്യാഭ്യാസവും സംസ്ക്കാരവും നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് ചെല്ലമ്മ രാമന്. ഇതിനു വേണ്ടി കോളനിയിലെ കുട്ടികളെ വൃത്തിയായി നടത്താനും നല്ല വസ്ത്രങ്ങല് ധരിപ്പിക്കാനും ഏകാധ്യാപികാ സ്കൂളിലേക്ക് പറഞ്ഞു വിടാനും പ്രേരിപ്പിക്കുന്നത്. പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലെ ഏകാധ്യാപകാ സ്കൂളിലും ഇടമലയാര്‍ സ്കൂളിലുമായാണ് പുതിയ തലമുറ വിദ്യാഭ്യാസം നടത്തുന്നത്. പൊങ്ങിന് ചുവടിലെ ടീച്ചര്‍ ഷീല ആബാലവൃദ്ധം ജനങ്ങളേയും സാക്ഷരരാക്കാനുള്ള യത്നത്തിലാണ്. ലഹരികള്‍ക്കെതിരായി കവിതകള്‍ എഴുതിയും കുട്ടികളെ പാടിപഠിപ്പിച്ചും അവരെ ഈ മഹാവിപത്തിലകപ്പെടാതെ ബോധവല്‍ക്കരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഷീല. തികച്ചും നിരക്ഷരരായിരുന്ന പൊങ്ങിന്‍ചുവട് നിവാസികളില്‍ ചിലരെങ്കിലും എഴുത്തും വായനയും പഠിച്ചുവെന്നത് അവരുടെ അറിവ് നേടാനുള്ള അതിയായ ആഗ്രഹമാണ് വിളിച്ചോതുന്നത്. കുട്ടികള്‍ക്ക് അറിവും വിജ്ഞാനവും നേടിക്കൊടുക്കാന്‍ പ്രയത്നിക്കുന്ന ചെല്ലമ്മ കുട്ടികള്‍ക്കൊപ്പമിരുന്ന് എഴുത്തും വായനയും പഠിച്ചു. ഇന്നവര്‍ കോളനിയിലെ കുടുംബശ്രീയോഗങ്ങളിലും കോളനിയില്‍ സര്‍ക്കാര്‍ ഒരുക്കുന്ന പരിപാടികളിലും വാക്കുകള്‍ക്ക് ഇടതടവില്ലാതെ സംസാരിക്കാനും കാടിറങ്ങി വന്ന് അങ്ങ് തിരുവനന്തപുരം വരെയുള്ള ഏമാന്മാരോട് തങ്ങളുടെ ആവശ്യങ്ങളും ദുരിതങ്ങളും പറയുവാന്‍ പ്രാപ്തയായിരിക്കുന്നു. കോളനിയില്‍ വായനശാല നിര്‍മ്മിക്കുക, റോഡ് സഞ്ചാരയോഗ്യമാക്കുക, വൈദ്യുതി തിരികെ കൊണ്ടുവരിക, കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സാഹചര്യം ഒരുക്കുക ഇങ്ങനെ നീളുന്നു ചെല്ലമ്മയുടെ ആവശ്യങ്ങള്‍. പണ്ട് കോളനിയിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്ന സമയത്ത് ഭൂമിക്കടിയിലൂടെ വേണമെന്ന് അധികാരികള്‍ക്ക് മുന്നില്‍ നിര്‍ദ്ദേശം വെക്കാനും ചെല്ലമ്മയായിരുന്നു മുന്നില്‍. കോളനിയിലേക്കുള്ള റോഡ് നിര്‍മ്മാണത്തിണ്റ്റെ ഭാഗമായി റോഡിനു കുറുകെ രണ്ട് പാലങ്ങള്‍ നിര്‍മ്മിച്ചു. അത് നിര്‍മ്മാണത്തിലെ പിഴവ് മൂലം ജീര്‍ണ്ണാവസ്ഥയിലായി. അധികാരികള്‍ ഉപകാരികള്‍ എന്ന പേരില്‍ ഉപദ്രവങ്ങള്‍ ചെയ്യുമ്പോള്‍ പ്രതീക്ഷ കൈവെടിയാതെ മലദൈവങ്ങളെ പ്രാര്‍ത്ഥിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കാടിണ്റ്റെ മക്കള്‍. ബന്ധപ്പെട്ടവര്‍ ആരും തന്നെ പൊങ്ങിന്‍ചുവട് കോളനിയില്‍ എത്താറില്ലെങ്കിലും സന്ധ്യയായാല്‍ ഇവിടത്തെ ഓരോ കുടിലിലും ആനകള്‍ സന്ദര്‍ശനത്തിനു വരും. കൃഷിയിടങ്ങളും വീടും കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിച്ച് കൊലവിളി നടത്തി നേരം വെളുക്കുമ്പോള്‍ തിരിച്ചു പോകും. അതു കൊണ്ടു തന്നെ രാത്രി ഉറങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. ജീവനു പോലും വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാട്ടാനകളെ തടയാന്‍ പ്രയാസമാണ്. കാരണം പൂട്ടച്ചിമലയില് നിന്ന് കരിമ്പാന വഴി വരുന്ന കാട്ടാനക്കൂട്ടത്തെ തടയണമെങ്കില്‍ കോടികള്‍ ചെലവിടേണ്ടി വരും. ഇടതുപക്ഷ സര്‍ക്കാര്‍ ഇവര്‍ക്ക് കുടിലുകളുടെ സ്ഥാനത്ത് കുറച്ച് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെങ്കിലും പലതും ആന കുത്തി നശിപ്പിച്ചിരിക്കുന്നു. തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഇവരുടെ പ്രശ്നങ്ങള്‍ പരിഹിരക്കാവുന്നതല്ലേയുള്ളൂ. അധികാരികള്‍ ആരെങ്കിലും മുന്‍കൈ എടുത്താല്‍ തീരാവുന്ന ഈ പ്രശ്നം വെറുതേ വലിച്ചു നീട്ടുകയാണ്. വേങ്ങൂറ്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊങ്ങിന്‍ചുവട് നിവാസികള്‍ക്ക് ഒരല്പം സ്വാന്ത്വനമേകാന്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേയുവാനും ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് പൊങ്ങിന്ചുവടുകാര്.
Subscribe to:
Posts (Atom)